

ഇന്ത്യന്‍ സിനിമയിലെ ജനപ്രിയതാരം ഇളയദളപതി വിജയ് ചിത്രം 'ജനനായകൻ' ഓഡിയോ റിലീസ് നടക്കുക മലേഷ്യയിൽ. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഡിസംബര്‍ 27ന് മലേഷ്യയില്‍ നടക്കുമെന്ന് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു. മൂന്നു വര്‍ഷത്തിനുശേഷമാണ് മലേഷ്യയില്‍ വച്ച് വിജയ്‌യുടെ പരിപാടി നടക്കുന്നത്.
പൊതു പ്രവര്‍ത്തനത്തിനുവേണ്ടി ജീവിതം മാറ്റിവച്ച താരത്തിന്റെ അവസാനചിത്രമായിരിക്കും 'ജനനായകന്‍' എന്നാണ് പ്രഖ്യാപനം. ഇളയദളപതിയുടെ ആക്ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത് എച്ച്. വിനോദ് ആണ്.
ആരാധകരും ചലച്ചിത്രലോകവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടി ക്വാലാലംപുരിലെ ബുക്കിത് ജലീല്‍ സ്റ്റേഡിയത്തിലാണു നടക്കുക. ഇതിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്നും അണിയറക്കാര്‍ അറിയിച്ചു.
ചിത്രത്തിന്റെ സഹനിര്‍മാതാവ് ജഗദീഷ് പളനിസാമി ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈകാരിക കുറിപ്പ് പങ്കുവച്ചു:
" 'നന്‍ബന്‍' ഓഡിയോ ലോഞ്ചില്‍ ജനക്കൂട്ടത്തിനിടയില്‍ ഞാന്‍ അമ്പരന്നിരുന്ന ദിവസങ്ങള്‍ മുതല്‍, നിങ്ങള്‍ക്കായി എണ്ണമറ്റ ഓഡിയോ ലോഞ്ചുകളില്‍ പ്രവര്‍ത്തിക്കുന്നതുവരെ, ഇപ്പോള്‍ നിങ്ങളുടെ 'ജനനായകന്‍' ഓഡിയോ ലോഞ്ച് വരെ... ഈ യാത്ര അസാധാരണമായിരുന്നു. മൂന്നു വര്‍ഷത്തിനുശേഷം, നാമെല്ലാവരും നമ്മുടെ ഹൃദയത്തോടു ചേര്‍ത്തുവച്ച നിമിഷം ഒടുവില്‍ ഇതാ എത്തിയിരിക്കുന്നു. എനിക്കും-മറ്റെല്ലാവര്‍ക്കും-ഇത് വെറുമൊരു ഓഡിയോ ലോഞ്ച് അല്ല. ഇതൊരു വികാരമാണ്..." - അദ്ദേഹം കുറിച്ചു.
ഓഡിയോ ലോഞ്ചിനു ഹരം പകരാനായി നിര്‍മാതാക്കള്‍ മനോഹരമായി തയാറാക്കിയ ഒരു വീഡിയോ മൊണ്ടാഷ് പുറത്തിറക്കി. ഖുഷി, ഗില്ലി, പോക്കിരി, വേട്ടൈക്കരന്‍, തുപ്പാക്കി, തെറി, മെര്‍സല്‍, ബിഗില്‍, മാസ്റ്റര്‍, ലിയോ എന്നീ ചിത്രത്തിലെ വിജയ്യുടെ ഏറ്റവും ആവേശഭരിതമായ സീനുകളുടെ ഭാഗങ്ങളാണ് മൊണ്ടാഷില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.