"ആവശ്യത്തിലേറെ പ്രശ്നങ്ങൾ താനും കുടുംബവും നേരിടുന്നുണ്ട്, അതിന്റെ കൂടെ ലഹരി ഉപയോ​ഗം കൂടി ചാർത്തി തരരുത്"; വിമർശിച്ചവർക്കെതിരെ അഭിരാമി സുരേഷ് | Abhirami Suresh

ഹെഡ് ബാംഗിംഗ് കാണുന്നവരില്‍ ചിലര്‍ക്ക് അരോചകമായി തോന്നാം, സത്യത്തില്‍ അത് സംഗീത സംസ്‌കാരത്തിന്റെ ഭാഗമാനു, അതിന് എംഡിഎംഎ അടിക്കേണ്ട ആവശ്യമില്ല
Abhirami
Published on

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ​​ഗായിക അഭിരാമി സുരേഷ്. സോഷ്യൽ മീഡിയയിലൂടെ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പത്ത് വർഷം മുൻപാണ് സഹോദരി ​അമൃത സുരേഷും അഭിരാമി സുരേഷും ചേർന്ന് 'അമൃതം ​​ഗമയ' എന്ന മ്യൂസിക്ക് ബാന്റ് ആരംഭിച്ചത്. പിന്നീട് വിദേശരാജ്യങ്ങളിലടക്കം നിരവധി ഷോകളും ഇരുവരും നടത്തിയിട്ടുണ്ട്. ഇതിന്റെ വിശേഷങ്ങളും ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്.

പലപ്പോഴും ഇരുവർക്കെതിരെയും വ്യാപക വിമർശനങ്ങളും പരിഹാസങ്ങളും ഉയരാറുണ്ട്. എന്നാൽ പലപ്പോഴും ഇതിനു മറുപടി നൽകാറുള്ളത് അഭിരാമി സുരേഷ് ആയിരിക്കും. ഇപ്പോഴിതാ ഇവരുടെ സ്റ്റേജ് പരിപാടിയ്‌ക്കെതിരെ ഉയര്‍ന്ന വിമർശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ​ഗായിക. പരിപാടിക്കിടെ താരം ഹെഡ് ബാംഗിംഗ് ചെയ്തതിനെ കളിയാക്കി കൊണ്ടായിരുന്നു ഇത്തവണ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നത് . ഇതിനാണ് യൂട്യൂബ് വീഡിയോയിലൂടെ അഭിരാമി മറുപടി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ ഒരു പരിപാടിയുടെ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ഇതിനു താഴെ ധാരാളം മോശം കമന്റുകള്‍ വരുന്നുണ്ടെന്നുമാണ് അഭിരാമി പറയുന്നത്. താന്‍ പരിപാടിയ്ക്കിടെ ഹെഡ് ബാംഗിംഗ് ചെയ്യുന്നൊരു ഭാഗമുണ്ട്. അത് കണ്ടാണ് പലരും മോശം കമന്റുകളുമായി എത്തുന്നത്. എംഡിഎംഎ ആണെന്നൊക്കെ പറഞ്ഞാണ് ആളുകൾ കമന്റ് ചെയ്യുന്നതെന്നും അഭിരാമി പറയുന്നു. ആവശ്യത്തിലേറെ പ്രശ്നങ്ങൾ താനും കുടുംബവും നേരിടുന്നുണ്ടെന്നും അതിന്റെ കൂടെ ലഹരി ഉപയോ​ഗം കൂടി ചാർത്തി തരരുതെന്നും അഭിരാമി പറഞ്ഞു.

"ആദ്യത്തെ സ്‌റ്റേജ് മുതൽ താൻ ഹെഡ് ബാംഗിംഗ് ചെയ്യാറുണ്ട്. അന്ന് സോഷ്യല്‍ മീഡിയ ഇത്ര സജീവമായിരുന്നില്ല. ഹെഡ് ബാംഗിംഗ് കാണുന്നവരില്‍ ചിലര്‍ക്ക് അരോചകമായി തോന്നാം. സത്യത്തില്‍ അത് സംഗീത സംസ്‌കാരത്തിന്റെ ഭാഗമാണ്. അതിന് എംഡിഎംഎ അടിക്കേണ്ട ആവശ്യമില്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ ശൈലിയും സ്‌റ്റൈലുമുണ്ട്. പഴയ രീതിയല്ല ഇപ്പോൾ ഓഡിയന്‍സിന്റെ എനര്‍ജി അനുസരിച്ച് പല രീതിയിലും പെര്‍ഫോം ചെയ്യേണ്ടി വരും. തങ്ങളുടെ പരിപാടി കൂതുതലും കാണുന്നത് ചെറുപ്പക്കാരാണ്. അവർക്ക് ഇത്തരത്തിലുള്ള രീതിയാണ് ഇഷ്ടം." - അഭിരാമി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com