"ഞാൻ ഉണ്ടാകാതിരിക്കാൻ ഒരു ഗർഭിണി എന്തൊക്കെ ചെയ്യാൻ പാടില്ലെന്ന് പറയുമോ അതൊക്കെ അമ്മ ചെയ്തിട്ടുണ്ട്"; സുരഭി ലക്ഷ്മി | Surabhi Lakshmi

"എൻ്റെ ചേച്ചിമാരെ പഠിക്കാനൊന്നും സമ്മതിക്കില്ല, അവരുടെ പുസ്തകം വലിച്ചു കീറും, ശല്യം കാരണം ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചു"
Surabhi
Published on

തന്റെ വികൃതി സഹിക്കാനാവാതെ സഹോദരിമാർ തന്നെ കൊല്ലാൻ തീരുമാനിച്ചെന്ന് നടി സുരഭി ലക്ഷ്മി. ഒരു അഭിമുഖത്തിൽ സംസാരിക്കവേയാണ് സുരഭി കുട്ടിക്കാലത്തെപ്പറ്റി തുറന്നു പറഞ്ഞത്.

''ഞാൻ പറയാറുണ്ട്, എന്നെപ്പോലൊരു കുട്ടിയെ എനിക്ക് വളർത്താൻ പറ്റില്ലെന്ന്. എൻ്റെ അമ്മയുടെ നാലാമത്തെ കുട്ടിയാണ് ഞാൻ. ഏറ്റവും ഇളയ ആളാണ്. സൗദിക്കുട്ടിയെന്നാണ് വിളിക്കുക. അച്ഛൻ കുറേക്കാലം സൗദിയിലൊക്കെ വന്നപ്പോഴാണ് ഞാനുണ്ടാകുന്നത്. ആ സമയത്ത് അവിടെയൊന്നും നാല് കുട്ടികളുണ്ടായിരുന്നില്ല. അതുകൊണ്ട് ഇത് വേണ്ടെന്ന് വിചാരിച്ചു. അതിനായി പല നാടൻ ക്രിയകൾ ചെയ്തു. അമ്മ എന്നും തോട്ടിൽ ചാടാൻ പോകും. അരി ഇടിക്കും. അങ്ങനെ ഒരു ഗർഭിണി എന്തൊക്കെ ചെയ്യാൻ പാടില്ലെന്ന് പറയുമോ അതൊക്കെ അമ്മ ചെയ്തിട്ടുണ്ട്. പിന്നെ അമ്മയ്ക്ക് തന്നെ കുറ്റബോധം തോന്നി. ഇനി ജനിക്കുന്നത് അംഗവൈകല്യത്തോടേയോ ബുദ്ധിമാന്ദ്യത്തോടെയോ മാറ്റോ ആകുമോ എന്ന ഭയം തോന്നി. അതോടെ അമ്മ എന്നെ സ്നേഹിച്ചു തുടങ്ങിയെന്നാണ് പറയുന്നത്. അങ്ങനെയാണ് ഞാനുണ്ടാകുന്നത്." - സുരഭി പറഞ്ഞു.

"അതുപോലെ വികൃതിയായ സഹിക്കാൻ പറ്റാത്ത ഒരു കുട്ടിയായിരുന്നു ഞാൻ. എൻ്റെ ചേച്ചിമാരെ പഠിക്കാനൊന്നും സമ്മതിക്കില്ല. അവരുടെ പുസ്തകം വലിച്ചു കീറും. ശല്യം കാരണം ചേച്ചിമാർ ഇതിനെയങ്ങ് കൊന്നാലോ എന്ന് ചിന്തിച്ചു. നിന്നെ ഞങ്ങൾ കൊല്ലുമെന്ന് പറഞ്ഞു. എന്നിട്ട് എന്നെ കൊല്ലാനായി കുമാരേട്ടൻ്റെ പറമ്പിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോൾ ഇളയ ചേച്ചി, 'കൊല്ലണോ?' എന്ന് ചോദിച്ചു. അപ്പോഴേക്കും മൂത്ത ചേച്ചിയ്ക്കും താൽപ്പര്യമില്ലാതായി. 'വേണ്ട നാളെ ഒന്ന് കൂടി നോക്കിയിട്ട് കൊല്ലാം' എന്ന് പറഞ്ഞു. അങ്ങനെ തിരിച്ചു കൊണ്ടു വന്നു. ഇന്ന് അതു പറഞ്ഞ് ചിരിക്കും".

"വീടിൻ്റെ അടുത്തുള്ള തോട്ടിൽ ചേച്ചിമാർ കുളിക്കാൻ പോകുമ്പോൾ ഞാനും പിന്നാലെ പോകും. ഞാൻ വെള്ളത്തിലിറങ്ങുന്നതിനാൽ കുളിക്കാൻ നേരം അവർ എന്നെ വെള്ളത്തിൽ ഒരു വള്ളിയിൽ പിടിച്ച് നിർത്തും. പിടിവിട്ടാൽ ഞാൻ ഏതെങ്കിലും പുഴയിലെത്തിയേനെ. അന്ന് നാലോ അഞ്ചോ വയസേ കാണുള്ളൂ. അവർ കുളിച്ച് കഴിയുന്നത് വരെ ഞാൻ വെള്ളത്തിൽ കിടക്കും. അതേസമയം, ഇതൊക്കെ തമാശയാണ്. അവർ എന്നെ നന്നായി നോക്കിയിട്ടുണ്ട്...'' - സുരഭി ചിരിച്ചുകൊണ്ട് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com