Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeEntertainment'പത്തേമാരി' ഇന്നും രണ്ടാമത് കാണാൻ എനിക്ക് കഴിയില്ല; മമ്മൂട്ടിയെക്കുറിച്ച് വാചാലയായി ജുവൽ...

‘പത്തേമാരി’ ഇന്നും രണ്ടാമത് കാണാൻ എനിക്ക് കഴിയില്ല; മമ്മൂട്ടിയെക്കുറിച്ച് വാചാലയായി ജുവൽ മേരി | Jewel Mary about Pathemari movie

🎙️ Latest Podcast

കൊച്ചി: പ്രവാസി മലയാളികളുടെ കഠിനമായ ജീവിതം വെള്ളിത്തിരയിലെത്തിച്ച സലിം അഹമ്മദ് ചിത്രം ‘പത്തേമാരി’യെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് നടി ജുവൽ മേരി (Jewel Mary about Pathemari movie). മമ്മൂട്ടി അവതരിപ്പിച്ച പള്ളിക്കൽ നാരായണൻ എന്ന കഥാപാത്രത്തിന്റെ ജീവിതം പ്രേക്ഷകർക്കെന്നപോലെ തനിക്കും വലിയ ഹൃദയവേദനയാണ് നൽകിയതെന്ന് ജുവൽ പറയുന്നു. ഒരു അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

“പത്തേമാരി ഞാൻ രണ്ടാമത് കണ്ടിട്ടില്ല, എനിക്ക് കാണാൻ പറ്റില്ല. ഭയങ്കര ഹാർട്ട് ബ്രേക്കിങ് ആയ സിനിമയാണത്. സിനിമയുടെ റിലീസ് സമയത്ത് തിയേറ്ററിൽ പോയപ്പോൾ, നാരായണൻ മരിക്കുന്ന രംഗം കണ്ട് മുന്നിലിരുന്ന ഒരു പയ്യൻ ‘അച്ഛാ’ എന്ന് വിളിച്ച് കരഞ്ഞത് ഇന്നും ഓർമ്മയിലുണ്ട്,” ജുവൽ മേരി പറഞ്ഞു.

തനിക്ക് സിനിമയിൽ ഒരു അഡ്രസ്സ് ഉണ്ടാക്കിത്തന്നത് മമ്മൂട്ടിയാണെന്നും ജുവൽ ഓർമ്മിച്ചു. “ഒന്നും അല്ലാതിരുന്ന എന്നെ തുടരെ രണ്ട് സിനിമകളിലേക്ക് മമ്മൂക്ക വിളിച്ചു. മമ്മൂട്ടിയുടെ നായിക എന്നതാണ് എന്റെ വലിയ അഡ്രസ്സ്. ഇത്രയും വലിയൊരു ലെജൻഡ് എന്നെ അറിയാം എന്നത് തന്നെയാണ് എന്റെ ഏറ്റവും വലിയ നേട്ടം,” താരം കൂട്ടിച്ചേർത്തു.

പ്രവാസി മലയാളികളുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ‘പത്തേമാരി’ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

Story Summary:
Actress Jewel Mary shared her emotional attachment to the film ‘Pathemari’, stating she still cannot watch it for a second time because it’s “heart-breaking”. She expressed deep gratitude towards Mammootty for giving her an identity in the film industry by casting her in two consecutive films. Directed by Salim Ahamed, ‘Pathemari’ depicted the struggles of Malayali migrants in the Gulf and remains a critically acclaimed work.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.