മെമ്മറി കാർഡ് വിവാദം: താര സംഘടന 'അമ്മ'യിൽ തെളിവെടുപ്പ് ആരംഭിച്ചു, നടിമാരുടെ മൊഴിയെടുക്കുന്നു | AMMA

കമ്മീഷൻ അംഗങ്ങൾ ശ്വേതാ മേനോൻ, ജോയ് മാത്യു, ദേവൻ, ശ്രീലത നമ്പൂതിരി, ശ്രീലത പരമേശ്വരൻ എന്നിവരാണ്.
Evidence collection begins at AMMA on Memory card controversy
Published on

കൊച്ചി: മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് താരസംഘടനയായ 'അമ്മ'യിൽ ആഭ്യന്തര അന്വേഷണത്തിൻ്റെ ഭാഗമായുള്ള തെളിവെടുപ്പ് ആരംഭിച്ചു. അഞ്ചംഗ കമ്മീഷനാണ് തെളിവെടുപ്പ് നടത്തുന്നത്.(Evidence collection begins at AMMA on Memory card controversy)

കമ്മീഷൻ അംഗങ്ങൾ ശ്വേതാ മേനോൻ, ജോയ് മാത്യു, ദേവൻ, ശ്രീലത നമ്പൂതിരി, ശ്രീലത പരമേശ്വരൻ എന്നിവരാണ്. വിവാദത്തിൽ ഉൾപ്പെട്ട നടിമാരെ വിളിച്ച് കമ്മീഷൻ മൊഴിയെടുക്കുന്നുണ്ട്. ഓഗസ്റ്റ് 21-നായിരുന്നു മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണത്തിനായി അഞ്ചംഗ സമിതിയെ രൂപീകരിച്ചത്. 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും അന്നത്തെ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമെടുത്തിരുന്നു.

സമീപകാല വിവാദങ്ങളെത്തുടർന്ന് നിറംമങ്ങിയ സംഘടനയുടെ പ്രതാപം വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളാണ് 'അമ്മ'യുടെ കഴിഞ്ഞ യോഗങ്ങളിലെ പ്രധാന അജണ്ട. വിവാദങ്ങളെത്തുടർന്ന് സംഘടന വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം സംഘടനയിൽ ശക്തമാണ്. കുക്കു പരമേശ്വരനുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദവും സംഘടനയിലെ വിഭാഗീയതയും യോഗത്തിൽ ചർച്ചയായിരുന്നു. തുടർന്നാണ് വിഷയത്തിൽ 'അമ്മ' പ്രസിഡൻ്റ് ശ്വേതാ മേനോൻ നിലപാട് വ്യക്തമാക്കി അന്വേഷണത്തിന് അഞ്ചംഗ സമിതിയെ രൂപീകരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com