ചെന്നൈ: നടൻ വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രമെന്ന് കരുതപ്പെടുന്ന 'ജന നായകൻ' എന്ന സിനിമയുടെ സെൻസറിംഗുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്‌നാട് നിയമമന്ത്രി എസ്. രഘുപതി രംഗത്തെത്തി. സെൻസർ ബോർഡ് ബിജെപിയുടെ ഒരു സഖ്യകക്ഷിയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(Censor Board is BJP's new ally, Tamil Nadu Minister on Vijay's film controversy)
പുതിയ സഖ്യകക്ഷികളെ കണ്ടെത്താൻ ബിജെപി സെൻസർ ബോർഡിനെ ദുരുപയോഗം ചെയ്യുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. 'പരാശക്തി'യിൽ മാറ്റങ്ങൾ വരുത്തിയതാണ് അനുമതി ലഭിക്കാൻ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിനിമയുടെ സെൻസറിംഗ് തടസ്സപ്പെടുത്തുന്നതിൽ ഡിഎംകെയ്ക്ക് യാതൊരു പങ്കുമില്ലെന്നും ഇത്തരം രാഷ്ട്രീയ നീക്കങ്ങളെ നേരിടാൻ പാർട്ടിക്ക് അറിയാമെന്നും മന്ത്രി വ്യക്തമാക്കി.