
ന്യൂഡൽഹി: മികച്ച സഹ നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ഏറ്റുവാങ്ങിയതിന് പിന്നാലെ നടി ഉർവശിക്ക് നേരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം. സംഘപരിവാർ അനുകൂലികളെന്ന് സ്വയം പരിചയപ്പെടുത്തുന്ന ചില സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നാണ് ആക്രമണം.
"ഉള്ളൊഴുക്ക് " എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഉർവശിക്ക് ഈ വർഷത്തെ ദേശീയ അവാർഡ് ലഭിച്ചത്. എന്നാൽ, അവാർഡ് ഏറ്റുവാങ്ങിയതിന്ന് തൊട്ടുപിന്നാലെ, സംഘപരിവാർ ഹാൻഡിലുകൾ ഉർവശിക്കെതിരെ വ്യാപകമായ വിദ്വേഷ പ്രചാരണം ആരംഭിച്ചു. ദേശീയ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഉർവശിയെ ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രചരിപ്പികുന്നത്.
ഉർവശി മുമ്പ് നടത്തിയിട്ടുള്ള ചില പ്രസ്താവനകളും രാഷ്ട്രീയ കാഴ്ചപ്പാടുകളും ആണ് ഈ ആക്രമണത്തിന് കാരണമെന്നാണ് സൂചന. അതേസമയം, ഉർവശിയെ പിന്തുണച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യം വച്ച് ഒരു കലാകാരിയെ വ്യക്തിഹത്യ ചെയ്യുന്നത് ശരിയല്ലെന്ന് പലരും ചൂണ്ടിക്കാട്ടി. എന്നാൽ, വിഷയത്തിൽ ഉർവശി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, ഈ സംഭവം, രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ കലാകാരന്മാർക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളുടെ തുടർച്ചയാണിതെന്നും ഇത്തരം സംഭവങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.