

തിരുവനന്തപുരം: മാലിന്യ സംസ്ക്കരണം ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ വിഷയമായി ഉൾപ്പെടുത്താനുള്ള ആദ്യഘട്ട ചർച്ചകൾക്ക് ശുചിത്വ മിഷൻ തുടക്കം കുറിച്ചു. ഇതിൻ്റെ ഭാഗമായി ദ്വിദിന ശിൽപ്പശാല ശുചിത്വ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ യു.വി.ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വിവിധ സർവകലാശാല പ്രതിനിധികളെ ഉൾക്കൊള്ളിച്ച് സംഘടിപ്പിച്ചതാണ് ഇത്. വിഷയം സംസ്ഥാന പൊതുവിദ്യാഭ്യാസ പഠ്യപദ്ധതിയിൽ ഉശിൽപ്പശാലയിൽ ൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. കേരള, എംജി, കണ്ണൂർ, കോഴിക്കോട്, കുസാറ്റ്, ശ്രീ ശങ്കാരാചാര്യ സംസ്‌കൃത, കാർഷിക, എപിജെ അബ്ദുൾ കലാം ടെക്‌നോളജി, ശ്രീനാരായണ ഗുരുഓപ്പൺ, തുഞ്ചത്തെഴുത്തച്ഛൻ മലയാളം, കേരള ഹെൽത്ത് സയൻസസ്, നാഷണൽ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, ഡിജിറ്റൽ, ഫിഷറീസ് ആന്റ് ഓഷൻ സയൻസസ്, വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലകളും കോളജ് ഓഫ് എൻജിനിയറിങ് ട്രിവാൻഡ്രം, പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ്, സെൻട്രൽ പോളിടെക്നിക്ക് തുടങ്ങിയ കലാലയങ്ങളിലേയും പ്രതിനിധികൾ പങ്കെടുക്കുകയുണ്ടായി.