
കൊച്ചി: റെക്കോർഡുകൾ സൃഷ്ടിക്കുകയും അവ തകർക്കുകയും ചെയ്ത് മുന്നേറിക്കൊണ്ടിരുന്ന സ്വർണവിലയിൽ വൻ ഇടിവ്. ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപയാണ്.(Gold price stooped)
പവന് 1320 രൂപ കുറഞ്ഞ് 57,600 രൂപ എന്ന നിലയിലും, ഗ്രാമിന് 165 രൂപ ഇടിഞ്ഞ് 7200 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. ആഭരണപ്രേമികൾക്ക് ആശ്വാസം നൽകുന്ന വാർത്തയാണിത്. അടുത്തിടെയിതാദ്യമായാണ് സ്വർണവിലയിൽ ഒറ്റയടിക്ക് ആയിരം രൂപയിലധികം ഇടിവുണ്ടാകുന്നത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും