
കൊച്ചി: 58000 കടന്ന് കുതിക്കുകയായിരുന്ന സ്വർണവിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. പവന് 800 രൂപ കുറഞ്ഞ് 57,600 രൂപ എന്ന നിലയിലും, ഗ്രാമിന് 100 രൂപ ഇടിഞ്ഞ് 7200 രൂപ എന്ന നിലയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.(Gold price lowered )
ഒറ്റയടിക്ക് കൂടുകയും അതുപോലെ തന്നെ കുറയുകയും ചെയ്യുന്ന കാഴ്ച്ചയ്ക്കാണ് ഈ മാസം സ്വർണവിപണി സാക്ഷ്യം വഹിച്ചത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും