
കൊച്ചി: രണ്ടു ദിവസത്തിനിടയിൽ സംസ്ഥാനത്തെ സ്വർണവിലയിൽ 1800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. തുടർന്ന് സ്വർണവില 57,000ല്‍ താഴെ എത്തി നിൽക്കുകയാണ്.(GOLD PRICE LOWERED )
ഇന്നും സ്വർണനിരക്കിൽ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റയടിക്ക് 960 രൂപ കുറഞ്ഞ് പവന് 56,640 രൂപ എന്ന നിലയിലും, ഗ്രാമിന് 120 രൂപ കുറഞ്ഞ് 7080 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും