പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾക്കായുള്ള കാത്തിരിപ്പ് അവസാനിക്കുകയാണ്, എക്സിറ്റ് പോൾ ഫലങ്ങളുടെ ആത്മവിശ്വാസത്തിൽ എൻ.ഡി.എ. ക്യാമ്പിൽ വൻ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. പട്നയിൽ, വിജയം ഉറപ്പിച്ച് ലഡ്ഡു വിതരണത്തിനും വിരുന്നിനുമുള്ള മുന്നൊരുക്കങ്ങളാണ് പുരോഗമിക്കുന്നത്.(Bihar elections, Preparations for a grand celebration in the NDA camp)
ബി.ജെ.പി. സംസ്ഥാന നിർവാഹക സമിതി അംഗം കൃഷ്ണ സിംഗ് കല്ലു മാത്രം 500 കിലോഗ്രാം ലഡ്ഡുവിനും 5 ലക്ഷം രസഗുളയ്ക്കും ഓർഡർ നൽകിയിട്ടുണ്ട്. ലഡ്ഡു തയ്യാറാക്കുന്ന സ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ചിത്രങ്ങൾ വെച്ചിട്ടുണ്ട്.
പ്രമേഹമുള്ള (ഡയബറ്റിക്) അനുഭാവികളെ പരിഗണിച്ച്, അവർക്ക് കഴിക്കാൻ പാകത്തിൽ മധുരം കുറച്ചാണ് ലഡ്ഡു നിർമ്മിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ബി.ജെ.പി. ക്യാമ്പ് പൂർണ്ണ വിജയപ്രതീക്ഷയിലാണ്.
എക്സിറ്റ് പോൾ ഫലങ്ങൾ ബിഹാറിലെ ജനങ്ങളുടെ കഠിനാധ്വാനത്തിനും പാർട്ടി പ്രവർത്തകരുടെ സമർപ്പണത്തിനുമുള്ള പ്രതിഫലമാണെന്നും വോട്ടെണ്ണലിലും ഇതേ ഫലം തന്നെ പുറത്തുവരുമെന്നും നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു. ഇത്തവണയും എൻ.ഡി.എ. സർക്കാർ രൂപീകരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വം.