HomeWorldറഷ്യ തൊടുത്ത 23 ബാലിസ്റ്റിക് മിസൈലുകളും കീവിൽ പതിച്ചു: കുറഞ്ഞത് 11...

റഷ്യ തൊടുത്ത 23 ബാലിസ്റ്റിക് മിസൈലുകളും കീവിൽ പതിച്ചു: കുറഞ്ഞത് 11 പേർ കൊല്ലപ്പെട്ടു, വൻ നാശനഷ്ടങ്ങൾ | Kyiv Russia ballistic missile attack

കീവ്: റഷ്യ തൊടുത്തുവിട്ട ഒരൊറ്റ ബാലിസ്റ്റിക് മിസൈൽ പോലും തടുക്കാനാകാതെ യുക്രെയ്ൻ വ്യോമസേന. ഞായറാഴ്ച രാത്രി യുക്രെയ്ൻ തലസ്ഥാനമായ കീവിന് നേരെ റഷ്യ നടത്തിയ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് 11 പേർ കൊല്ലപ്പെട്ടതായി കീവ് മിലിട്ടറി അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. തലസ്ഥാന നഗരത്തിന് പുറമെയുള്ള മറ്റ് മേഖലകളിൽ മൂന്ന് പേർ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു ആഴ്ചയ്ക്കുള്ളിൽ കീവിന് നേരെ റഷ്യ നടത്തുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്.(Kyiv Russia ballistic missile attack, Kyiv Air Defense Fails Amid Missile Shortage)

റഷ്യൻ ആക്രമണത്തിന് പിന്നാലെ, ഈ ആഴ്ച തുർക്കിയിലെ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ യുക്രെയ്ന് കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ ലഭ്യമാക്കാൻ സഖ്യകക്ഷികൾ ‘ശക്തമായ തീരുമാനങ്ങൾ’ കൈക്കൊള്ളണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ആവശ്യപ്പെട്ടു. റഷ്യയുടെ ഞായറാഴ്ചത്തെ ആക്രമണം വൻതോതിലുള്ളതായിരുന്നുവെന്ന് സെലൻസ്കി എക്സിലൂടെ വ്യക്തമാക്കി. ആകെ 68 മിസൈലുകളും 351 മാരക ഡ്രോണുകളുമാണ് റഷ്യ യുക്രെയ്ന് നേരെ പ്രയോഗിച്ചത്. ഇതിൽ ക്രൂയിസ് മിസൈലുകളും ഡ്രോണുകളും തടുക്കാൻ യുക്രെയ്ൻ സൈന്യത്തിന് സാധിച്ചെങ്കിലും, അതിവേഗ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ സാധിച്ചില്ല. സഖ്യകക്ഷികളുടെ പക്കൽ ‘പേട്രിയറ്റ്’ പ്രതിരോധ മിസൈലുകൾ കെട്ടിക്കിടക്കുമ്പോൾ ഇവിടെ തങ്ങളുടെ ജനങ്ങൾ റഷ്യൻ മിസൈലുകൾക്ക് ഇരയാകുകയാണെന്ന് സെലൻസ്കി കുറ്റപ്പെടുത്തി.

ആക്രമണത്തെത്തുടർന്ന് വൻതോതിലുള്ള നാശനഷ്ടങ്ങളാണ് തിങ്കളാഴ്ച രാവിലെ കീവിൽ ദൃശ്യമായത്. മൂന്ന് വലിയ ഫ്ലാറ്റ് സമുച്ചയങ്ങൾ തകരുകയും ചിലതിന് നേരെ മിസൈലുകൾ നേരിട്ട് പതിക്കുകയും ചെയ്തു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഫ്ലാറ്റുകളിലെയും വെയർഹൗസുകളിലെയും തീ അണയ്ക്കാൻ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് വെള്ളമെത്തിച്ചാണ് അഗ്നിശമനസേനാംഗങ്ങൾ പ്രവർത്തിക്കുന്നത്. റഷ്യൻ അധിനിവേശ ക്രിമിയയിലെ സെവാസ്റ്റോപോൾ, സെന്റ് പീറ്റേഴ്‌സ്ബർഗിന് സമീപമുള്ള ബാൾട്ടിക് ഓയിൽ ടെർമിനലുകൾ എന്നിവയ്ക്ക് നേരെ യുക്രെയ്നും ഡ്രോൺ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച ആരംഭിക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Story Summary

A “serious shortage” of interceptor missiles left the Ukrainian Air Force unable to shoot down any of the 23 Russian ballistic missiles fired at Kyiv on Sunday, causing at least 14 deaths across the region. Amidst widespread destruction of residential blocks, Ukrainian President Zelensky is set to attend the NATO summit in Ankara, where he is expected to meet US President Donald Trump to appeal for urgent air defense systems like Patriot missiles.

Clickable Info Box