സൂര്യയുടെ കരിയറിലെ വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ ‘കറുപ്പ്’ എന്ന ചിത്രത്തിൽ നടൻ ആര്യയും ഒരു വേഷത്തിലെത്തുമെന്ന് വാർത്തകളുണ്ടായിരുന്നുവെങ്കിലും, ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ ആരാധകർക്ക് നിരാശയായിരുന്നു ഫലം (Arya absence in Karuppu). ഈ വിഷയത്തിൽ നടൻ ആര്യ തന്നെ ഇപ്പോൾ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ ‘അനന്തൻ കാടി’ന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ്, ‘കറുപ്പി’ൽ താൻ അഭിനയിച്ച ഭാഗം എന്തുകൊണ്ട് ഒഴിവാക്കപ്പെട്ടു എന്ന് അദ്ദേഹം വ്യക്തമാക്കിയത്.
‘കറുപ്പി’ൽ താൻ ഒരു ചെറിയ വേഷം ചെയ്തിരുന്നുവെന്നും, എന്നാൽ അവസാന നിമിഷം ആ ഭാഗം ചിത്രത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നുമാണ് ആര്യ പറയുന്നത്. ആ ഭാഗം ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് സംവിധായകൻ ആർജെ ബാലാജി തന്നെ നേരിട്ട് വിളിച്ചിരുന്നുവെന്ന് ആര്യ വ്യക്തമാക്കി. ചിത്രത്തിന്റെ ഫൈനൽ ഔട്ട്പുട്ടുമായി ആ രംഗങ്ങൾ ചേരുന്നില്ല എന്ന് തോന്നിയതുകൊണ്ടാണ് അവ ഒഴിവാക്കുന്നതെന്ന് ബാലാജി തന്നോട് പറഞ്ഞതായി ആര്യ വെളിപ്പെടുത്തി.
ഈ തീരുമാനത്തിൽ തനിക്ക് യാതൊരു പ്രയാസവുമില്ലെന്ന് ആര്യ പറഞ്ഞു. അതൊരു പരീക്ഷണ ശ്രമമായിരുന്നുവെന്നും, സിനിമയുടെ ഒഴുക്കിന് അത് തടസ്സമാണെങ്കിൽ നീക്കം ചെയ്യുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാലാജിയുമായുള്ള നല്ല ബന്ധം തുടരുമെന്നും മറ്റൊരു പ്രൊജക്ടിൽ തങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ആര്യ അഭിമുഖത്തിൽ പറഞ്ഞു. ടിയാൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിഎൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ‘അനന്തൻ കാടി’ന്റെ തിരക്കഥ മുരളി ഗോപിയാണ് ഒരുക്കിയിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
Summary: Actor Arya has finally addressed rumors regarding his absence in the blockbuster film ‘Karuppu’, starring Suriya and directed by RJ Balaji. Arya clarified that he had indeed shot for a cameo in the film, but the director decided to remove his scenes during the final edit. According to Arya, Balaji contacted him before the decision was finalized and explained that the sequence did not fit the narrative flow of the final cut.

