കാട്ടാക്കട: സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയ ആദിവാസി യുവാവ് ഡാമിൻ്റെ വൃഷ്ടിപ്രദേശത്ത് മുങ്ങിമരിച്ചു (Peppara Dam drowning). പേപ്പാറ കല്ലുപാറ വനത്തിൽ അരുവിൻകാണി – ലക്ഷ്മി ദമ്പതികളുടെ മകൻ മല്ലൻ (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
സഹോദരൻ ആനന്ദനും മറ്റ് നാല് സുഹൃത്തുക്കൾക്കുമൊപ്പമാണ് മല്ലൻ പേപ്പാറ ഡാമിൻ്റെ വൃഷ്ടിപ്രദേശത്തേക്ക് മീൻ പിടിക്കാനായി പോയത്. മറുകരയിലേക്ക് കടക്കാനായി ചങ്ങാടത്തിൽ യാത്ര ചെയ്യുന്നതിനിടെ മല്ലൻ വെള്ളത്തിലിറങ്ങി ഒരു മുളയിൽ പിടിച്ച് നീന്തുകയായിരുന്നു. എന്നാൽ ചങ്ങാടം അക്കരെയെത്തിയപ്പോൾ മല്ലനെ കാണാനില്ലെന്ന് സുഹൃത്തുക്കളുടെ ശ്രദ്ധയിൽപ്പെട്ടു.
ഉടൻ തന്നെ പോലീസിലും അഗ്നിശമന സേനയിലും വിവരമറിയിച്ചു. തുടർന്ന് രാത്രിയും ചൊവ്വാഴ്ച പകലുമായി നടത്തിയ വിപുലമായ തിരച്ചിലിനൊടുവിൽ ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്താനായത്.
Summary: A 31-year-old man named Mallan drowned while fishing with friends and his brother in the Peppara Dam reservoir area. He reportedly went missing while swimming alongside a raft, and his body was recovered after an extensive search by the police and fire force.

