നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് പ്രതിഷേധിച്ച തൊഴിലാളികൾ അക്രമാസക്തരായതിനെത്തുടർന്ന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു (Noida Sector 80 Workers Protest). കമ്പനി പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർക്കുകയും പോലീസുകാർക്ക് നേരെ കല്ലെറിയുകയും ചെയ്തതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി.നോയിഡ സെക്ടർ 80-ലെ ഒരു സ്വകാര്യ കമ്പനിയിലെ തൊഴിലാളികളാണ് ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് പ്രതിഷേധം തുടങ്ങിയത്. മാനേജ്‌മെന്റുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതാണ് അക്രമത്തിലേക്ക് നയിച്ചത്.
പ്രതിഷേധക്കാർ കമ്പനിക്ക് നേരെ കല്ലെറിയുകയും ഫാക്ടറിക്ക് മുന്നിലുണ്ടായിരുന്ന കാറുകളും ബൈക്കുകളും തല്ലിത്തകർക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.സ്ഥിതിഗതികൾ ശാന്തമാക്കാൻ എത്തിയ പോലീസുകാർക്ക് നേരെയും പ്രതിഷേധക്കാർ കല്ലെറിഞ്ഞു. തുടർന്ന് പോലീസ് ലാത്തിവീശുകയും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തു. നിരവധി തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കമ്പനിയുടെ ജനൽചില്ലുകളും ഫർണിച്ചറുകളും തകർന്നു. സംഘർഷത്തെത്തുടർന്ന് മേഖലയിലെ മറ്റ് കമ്പനികളും താൽക്കാലികമായി അടച്ചുപൂട്ടി. വൻ പോലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.അക്രമത്തിന് നേതൃത്വം നൽകിയവരെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും നോയിഡ പോലീസ് അറിയിച്ചു.
#WATCH | Uttar Pradesh: Vehicles and properties vandalised and stones pelted in Phase 2 of Noida where a large number of employees of a company gathered in protest over their demands for a salary increment. Heavy Police deployment made here to bring the situation under control.… pic.twitter.com/1B0axJZSBN
— ANI (@ANI) April 13, 2026

