മോസ്കോ: അന്താരാഷ്ട്ര കപ്പൽ പാതകളിൽ റഷ്യൻ ചരക്കുകൾ (Russia Naval Escort Cargo Ships) കൊണ്ടുപോകുന്ന കപ്പലുകൾക്ക് നാവികസേനയുടെ അകമ്പടി (Escort) നൽകാൻ റഷ്യൻ മാരിടൈം ബോർഡ് തീരുമാനിച്ചു. പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ കപ്പലുകളെ തടയുന്നതും പരിശോധിക്കുന്നതും വർദ്ധിച്ച സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം. ക്രെംലിൻ മുഖ്യ ഉപദേഷ്ടാവ് നിക്കോളായ് പത്രുഷേവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തതെന്ന് നാവികർക്കായുള്ള വെബ് പോർട്ടലായ ‘പോർട്ട്ന്യൂസ്.റൂ’ റിപ്പോർട്ട് ചെയ്തു.
അസോവ്-ബ്ലാക്ക് സീ തടം, ബാൾട്ടിക് കടൽ മേഖല എന്നിവിടങ്ങളിലാണ് പ്രാഥമികമായി സംരക്ഷണം നൽകുക. ഇതിനു പുറമെയുള്ള അന്താരാഷ്ട്ര പാതകളിലും സേവനമുണ്ടാകുമെന്ന് സൂചനയുണ്ട്. റഷ്യയ്ക്കെതിരായ ഉപരോധങ്ങൾ മറികടന്ന് ഇന്ത്യയിലേക്കും ചൈനയിലേക്കും ഇന്ധനമെത്തിക്കുന്ന കപ്പലുകളെ പാശ്ചാത്യ നാവികസേന ലക്ഷ്യം വെക്കുന്നത് തടയുകയാണ് ലക്ഷ്യം.
സംശയസ്പദമായ റഷ്യൻ കപ്പലുകളെ തടയാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ സൈന്യത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് റഷ്യയുടെ ഈ പ്രഖ്യാപനം.
അതേസമയം , പശ്ചിമേഷ്യയിലെ പ്രതിസന്ധികളും ഇറാൻ ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഏഷ്യൻ വിപണിയിൽ ഇന്ധനത്തിന്റെ ആവശ്യകത വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്ത് റഷ്യൻ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണങ്ങൾ പതിവാകുകയാണ്. കഴിഞ്ഞ ദിവസം നോവോറോസിസ്കിൽ നിന്ന് ഇസ്താംബൂളിലേക്ക് 1.4 ലക്ഷം ടൺ എണ്ണയുമായി പോയ ടർക്കിഷ് ടാങ്കർ ഡ്രോൺ ആക്രമണത്തിൽ തകർന്നിരുന്നു. ബോസ്ഫറസ് കടലിടുക്കിന് സമീപമായിരുന്നു ഈ ആക്രമണം.
“റഷ്യയുമായി സഹകരിക്കുന്ന കപ്പൽ ഉടമകൾക്ക് നാവികസേനയുമായി എങ്ങനെ ബന്ധപ്പെടാം എന്നതിനെക്കുറിച്ച് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്,” എന്ന് പത്രുഷേവ് വ്യക്തമാക്കി. റഷ്യയുടെ ചരക്ക് നീക്കം തടസ്സപ്പെടുത്താനുള്ള ഏതൊരു നീക്കത്തെയും ശക്തമായി നേരിടുമെന്ന സന്ദേശമാണ് ഇതിലൂടെ ക്രെംലിൻ നൽകുന്നത്.
Short Story Summary:
In response to increasing interventions by Western navies, Russia’s Maritime Board, led by Nikolai Patrushev, has decided to provide naval escorts for ships carrying Russian goods. This move specifically aims to protect the ‘Shadow Fleet’ transporting hydrocarbons to major markets like India and China. Following UK PM Keir Starmer’s authorization to intercept Russian vessels, Moscow has heightened its naval presence in the Baltic and Black Sea regions to counter potential threats and drone attacks.

