ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം മൂലം വിമാന ഇന്ധനവില കുതിച്ചുയർന്ന സാഹചര്യത്തിൽ ഇൻഡിഗോ വിമാനയാത്ര നിരക്കുകൾ വർധിപ്പിച്ചു (IndiGo flight ticket price hike). ഇന്ന് അർധരാത്രി മുതൽ ടിക്കറ്റ് നിരക്കുകൾക്കൊപ്പം അധിക തുകയായി ഇന്ധന സർചാർജ് ഈടാക്കി തുടങ്ങും. എയർ ഇന്ത്യയ്ക്കും എയർ ഇന്ത്യ എക്സ്പ്രസിനും പിന്നാലെയാണ് ഇൻഡിഗോയും ഈ നീക്കം നടത്തുന്നത്.
പുതുക്കിയ സർചാർജ് നിരക്കുകൾ
| ലക്ഷ്യസ്ഥാനം | സർചാർജ് തുക |
| ഇന്ത്യയ്ക്കുള്ളിൽ (ആഭ്യന്തര സർവീസ്) | 425 രൂപ |
| ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ളിൽ | 425 രൂപ |
| പശ്ചിമേഷ്യ (ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ) | 900 രൂപ |
| ദക്ഷിണ-കിഴക്കൻ ഏഷ്യ & ചൈന | 1800 രൂപ |
| ആഫ്രിക്ക & പടിഞ്ഞാറൻ ഏഷ്യ | 1800 രൂപ |
| യൂറോപ്പ് | 2300 രൂപ |
സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് ഈ നിരക്കുകളിൽ കുറവ് വരുത്തുമെന്ന് ഇൻഡിഗോ അറിയിച്ചിട്ടുണ്ട്.
എയർ ഇന്ത്യയും നിരക്കുകൾ കൂട്ടി
എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ആഭ്യന്തര സർവീസുകൾക്ക് 399 രൂപയും ഗൾഫ് സർവീസുകൾക്ക് 10 ഡോളറും (ഏകദേശം 830 രൂപ) അധികമായി ഈടാക്കി തുടങ്ങി. മാർച്ച് 18 മുതൽ യൂറോപ്പ് (25 ഡോളർ), നോർത്ത് അമേരിക്ക, ഓസ്‌ട്രേലിയ (50 ഡോളർ) എന്നീ റൂട്ടുകളിലും വർധന പ്രാബല്യത്തിൽ വരും.
ഗൾഫ് മേഖലയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ വിമാനങ്ങൾ സുരക്ഷിതമായ മറ്റ് പാതകൾ ഉപയോഗിക്കേണ്ടി വരുന്നതും ഇന്ധന ഉപഭോഗവും ചിലവും വർധിപ്പിച്ചിട്ടുണ്ട്. ഇത് പ്രവാസി മലയാളികളെ ഉൾപ്പെടെയുള്ള യാത്രക്കാരെ സാമ്പത്തികമായി വലിയ രീതിയിൽ ബാധിക്കും.
Story Summary: IndiGo has introduced fuel surcharges on flight tickets starting midnight today due to rising fuel costs amid the Middle East conflict. Domestic flights will cost ₹425 more, while international routes like Europe will see a hike of ₹2300. Air India and Air India Express have also implemented similar hikes, effective across various global sectors.

