റാഞ്ചി: പലാമു ജില്ലയിലെ ബോഹിത ഗ്രാമത്തിൽ വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധയേറ്റു (Jharkhand food poisoning news). ഗ്രാമവാസിയായ ഹരിശങ്കർ ചന്ദ്രവംശിയുടെ മകൻ ലവ്കുഷ് ശർമയുടെ വിവാഹ വിരുന്നിൽ പങ്കെടുത്തവർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.
വിരുന്നിൽ വിളമ്പിയ ‘ബുണ്ടിയ’ (മധുരപലഹാരം) കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ അതിഥികൾക്ക് ഛർദ്ദി, വയറിളക്കം, കഠിനമായ വയറുവേദന, തലകറക്കം എന്നിവ അനുഭവപ്പെട്ടു. വ്യാഴാഴ്ച രാവിലെയോടെ കൂടുതൽ പേർക്ക് അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ഗ്രാമത്തിലെ സ്കൂളിൽ താൽക്കാലിക മെഡിക്കൽ ക്യാമ്പ് സജ്ജീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമായതിനെത്തുടർന്ന് അവരെ മേദിനിനഗർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നിലവിൽ ലെസ്ലിഗഞ്ച് ആശുപത്രിയിലും മേദിനിറായ് മെഡിക്കൽ കോളേജിലുമായി നിരവധി ആളുകൾ ചികിത്സയിലുണ്ട്. മെഡിക്കൽ സംഘം ഗ്രാമത്തിൽ ക്യാമ്പ് ചെയ്ത് സാഹചര്യം വിലയിരുത്തുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Story Summary: Around 100 people suffered from food poisoning after attending a wedding feast in Bohita village, Palamu district, Jharkhand. The illness is suspected to have been caused by ‘Bundia,’ a sweet served at the event. A temporary medical camp has been set up at a local school, and 10 serious cases have been referred to Medininagar Medical College.

