ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് പദവി രാജിവച്ചു (C.V. Ananda Bose resignation). മൂന്നര വർഷത്തോളം ബംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ച ശേഷമാണ് അപ്രതീക്ഷിതമായി അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചത്. രാജി സംബന്ധിച്ച കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
2022 നവംബർ മാസത്തിലാണ് അദ്ദേഹം പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റത്. സംസ്ഥാന സർക്കാരുമായുള്ള നിരവധി തർക്കങ്ങൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും ഇടയിലും ശ്രദ്ധേയമായ ഇടപെടലുകൾ അദ്ദേഹം നടത്തിയിരുന്നു.
കോട്ടയം സ്വദേശിയായ അദ്ദേഹം റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ഭരണനിർവ്വഹണ രംഗത്തെ മികവിനൊപ്പം പ്രശസ്തനായ ഒരു എഴുത്തുകാരൻ കൂടിയാണ് ആനന്ദബോസ്. അതേസമയം , അദ്ദേഹത്തിന്റെ രാജിക്ക് പിന്നിലെ രാഷ്ട്രീയ കാരണങ്ങളെക്കുറിച്ചോ അല്ലെങ്കിൽ മറ്റ് ഭരണപരമായ തീരുമാനങ്ങളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ കേന്ദ്ര സർക്കാരോ ഗവർണറുടെ ഓഫീസോ പുറത്തുവിട്ടിട്ടില്ല.
Story Summary:
In an unexpected move, West Bengal Governor C.V. Ananda Bose has resigned from his post after serving for nearly three and a half years. Appointed in November 2022, Bose, a retired IAS officer and renowned author from Kottayam, Kerala, has not disclosed the reason for his sudden resignation.

