കായംകുളം: കൃഷ്ണപുരത്ത് യുവാക്കളെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിക്കുകയും വീട്ടുപകരണങ്ങളും വാഹനങ്ങളും തകർക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ (Kakka Shan Arrest Kayamkulam). ‘കാക്ക ഷാൻ’ എന്ന് വിളിക്കപ്പെടുന്ന ഷാൻ (27) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ വർഷം നവംബർ നാലിന് രാത്രിയായിരുന്നു നാടിനെ നടുക്കിയ അക്രമം നടന്നത്. കൃഷ്ണപുരത്തെ ഒരു വീട്ടിൽ അതിക്രമിച്ചു കയറിയ ഷാൻ യുവാക്കളെ വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിനുപുറമെ വീട്ടിലുണ്ടായിരുന്ന മോട്ടോർ സൈക്കിളും സ്കൂട്ടറും വീട്ടുപകരണങ്ങളും ഇയാൾ അടിച്ചുതകർത്തു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്. എസ്ഐമാരായ രതീഷ് ബാബു, പ്രേംജിത്ത് കുമാർ, എഎസ്ഐമാരായ സജീവ് കുമാർ, റെജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അഖിൽ മുരളി, അനു, പ്രവീൺ എന്നീ പോലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
പ്രതിക്കെതിരെ കായംകുളം സ്റ്റേഷനിൽ മുൻപും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Summary:
Kayamkulam police arrested notorious goon ‘Kakka Shan’ (27), the prime accused in a case involving a violent house attack in Krishnapuram. In November last year, Shan allegedly hacked youths and destroyed household items and vehicles. After being on the run for months, he was apprehended by a special police team led by DySP Binukumar.

