ന്യൂഡൽഹി: ഡൽഹിയിൽ ബസിറങ്ങിയ മൊബൈൽ സ്റ്റോർ ജീവനക്കാരനെ തടഞ്ഞുനിർത്തി പണവും ഫോണുകളും കവർന്ന കേസിൽ മൂന്ന് സ്ത്രീകളടക്കം അഞ്ച് ജമ്മു സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു (Delhi Mobile Store Robbery). മുഹമ്മദ് ഫറോൽ (28), ഹാഷു ബീബി (23), ജൂന ബീഗം (31), താരിഗ് ഹുസൈൻ (33), മനീവ അക്തർ (24) എന്നിവരാണ് പിടിയിലായത്.
ജമ്മുവിലെ മൊബൈൽ സ്റ്റോർ ജീവനക്കാരനായ രമേശ് ചാന്ദ് 15 ലക്ഷം രൂപയും 30 ലക്ഷം രൂപ വിലവരുന്ന 22 സ്മാർട്ട് ഫോണുകളുമായി ഡൽഹിയിൽ എത്തിയതായിരുന്നു. പ്രതികൾ ഓട്ടോയിൽ ഇയാളെ പിന്തുടർന്നു. രമേശിനെ തടഞ്ഞുനിർത്തിയ സംഘത്തിലെ സ്ത്രീകൾ, ഇയാൾ തങ്ങളെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ബഹളമുണ്ടാക്കി നാട്ടുകാരുടെ ശ്രദ്ധ തിരിച്ചു. ഈ ബഹളത്തിനിടെ സംഘത്തിലെ പുരുഷന്മാർ രമേശിന്റെ പക്കലുണ്ടായിരുന്ന പണവും ഫോണുകളുമായി കടന്നുകളഞ്ഞു.
രമേശിന്റെ പരാതിയിൽ സംശയം തോന്നിയ നാട്ടുകാർ സ്ത്രീകളെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു. ഇവരെ ചോദ്യം ചെയ്തതോടെയാണ് കവർച്ചാ സൂത്രധാരൻ ‘പർവേസ്’ ആണെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചണ്ഡീഗഡിൽ നിന്നും ഉദയംപൂരിൽ നിന്നുമായി മറ്റ് പ്രതികളെയും പിടികൂടി.
രമേശിന് നഷ്ടപ്പെട്ട മുഴുവൻ തുകയും മൊബൈൽ ഫോണുകളും പോലീസ് വീണ്ടെടുത്ത് നൽകി. ഒളിവിലുള്ള പർവേസിനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Story Summary: Delhi police arrested a five-member gang from Jammu, including three women, for robbing a mobile store employee of ₹15 lakh and 22 mobile phones. The gang used the women to raise fake harassment allegations to distract the victim while others fled with the loot. Police recovered the stolen items from Chandigarh and Udhampur.

