കീവ്: പടിഞ്ഞാറൻ ഉക്രെയ്നിലെ ലിവിവ് നഗരത്തിലുണ്ടായ സ്ഫോടനങ്ങളിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു (Ukraine Lviv Bomb Blast). ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് നഗരമധ്യത്തിൽ സ്ഫോടനങ്ങൾ നടന്നതെന്ന് ഉക്രെയ്ൻ നാഷണൽ പോലീസ് അറിയിച്ചു. സംഭവത്തെ ഭീകരാക്രമണം എന്നാണ് ലിവിവ് മേയർ ആൻഡ്രി സഡോവി വിശേഷിപ്പിച്ചത്.
ലിവിവിലെ ഒരു കടയിൽ മോഷണശ്രമം നടക്കുന്നു എന്ന വിവരമറിഞ്ഞ് എത്തിയ പോലീസ് സംഘത്തിന് നേരെയാണ് ആദ്യത്തെ സ്ഫോടനമുണ്ടായത്. തൊട്ടുപിന്നാലെ രണ്ടാമത്തെ സ്ഫോടനവുമുണ്ടായി. നാടൻ ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിൽ പരിക്കേറ്റവരിൽ ഭൂരിഭാഗവും പോലീസ് ഉദ്യോഗസ്ഥരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി എക്‌സിലൂടെ അറിയിച്ചു. എങ്കിലും പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. റഷ്യൻ ആക്രമണങ്ങൾ തുടരുന്നതിനിടെ ഉക്രെയ്ന്റെ സുരക്ഷിത മേഖലയെന്ന് കരുതിയിരുന്ന ലിവിവിലുണ്ടായ ഈ സ്ഫോടനം വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. പോലീസ് സൈന്യവും രഹസ്യാന്വേഷണ വിഭാഗവും ചേർന്ന് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
Summary: In a suspected terrorist act in Lviv, western Ukraine, one police officer was killed and 24 people were wounded following multiple homemade bomb explosions.

