Wednesday, February 18, 2026
HomeBusinessമുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ഇനി മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ്

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ഇനി മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ്

കൊച്ചി: രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്വര്‍ണ പണയ എന്‍ബിഎഫ്സികളില്‍ ഒന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് ആയി പുനര്‍നാമകരണം ചെയ്തു. 2025 ഡിസംബര്‍ 31-ന് അവസാനിച്ച ഒന്‍പതു മാസങ്ങളില്‍ ആകെ 113.93 കോടി രൂപയുടെ അറ്റാദായവും ശക്തമായ വരുമാന വര്‍ധനവും സുസ്ഥിര ത്രൈമാസ വളര്‍ച്ചയും കൈവരിച്ചു. കമ്പനി ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 5494.58 കോടി രൂപയാണ്. സ്ഥിരമായ ബിസിനസ് വളര്‍ച്ചയെയും പ്രവര്‍ത്തന മികവിനെയുമാണിത് സൂചിപ്പിക്കുന്നത്. ഈ നേട്ടത്തിനൊപ്പമാണ് കമ്പനി വളരെ നിര്‍ണായകമായ പ്രഖ്യാപനം നടത്തുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആകെ 294.83 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസത്തിലെ ആകെ വരുമാനം 203.52 കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസത്തിലെ അറ്റാദായം മുന്‍ വര്‍ഷത്തിലെ ഇതേ കാലയളവിലെ 27.18 കോടി രൂപയില്‍ നിന്ന് ഉയര്‍ന്ന് 52.16 കോടി രൂപയായി.

മുന്‍ വര്‍ഷം ഇതേ ത്രൈമാസത്തെ അപേക്ഷിച്ച് നടപ്പ് വര്‍ഷത്തിലെ പ്രവര്‍ത്തന വരുമാനം 44.86 ശതമാനവും അറ്റാദായം 91.88 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. സാമ്പത്തിക ഫലത്തിന്‍റെ എല്ലാ മേഖലകളിലും ശക്തമായ വളര്‍ച്ച കൈവരിക്കാനായത് മെച്ചപ്പെടുത്തിയ പ്രവര്‍ത്തനങ്ങള്‍, നിക്ഷേപ നിലവാരത്തില്‍ സുസ്ഥിര ശ്രദ്ധ ചെലുത്തല്‍ എന്നിവയെയാണ് കാണിക്കുന്നത്. മുത്തൂറ്റ് എംക്രെഡിന്‍റെ സുരക്ഷിത സ്വര്‍ണ പണയ മേഖലയുടെ സ്ഥിരമായ വളര്‍ച്ചയാണിത് കാണിക്കുന്നത്.

ഭാവിയിലേക്കുള്ള സാമ്പത്തിക സേവനങ്ങള്‍ക്കായി തയ്യാറെടുത്ത് പ്രൊഫഷണലായി മാനേജ് ചെയ്യുന്ന സ്ഥാപനത്തിലേക്കുള്ള തങ്ങളുടെ മുന്നേറ്റമാണ് മുത്തൂറ്റ് എംക്രെഡിലേക്കുള്ള മാറ്റമെന്ന് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. തങ്ങളുടെ ബിസിനസ് മാതൃകയുടെ കരുത്തും സുസ്ഥിര വളര്‍ച്ചയ്ക്കായുള്ള പ്രതിബദ്ധതയുമാണ് മൂന്നാം ത്രൈമാസത്തിലെ പ്രകടനത്തിലൂടെ കാണിക്കുന്നത്. വരുമാനത്തിലും ലാഭക്ഷമതയിലും ഉണ്ടായ ശക്തമായ വളര്‍ച്ച തങ്ങളുടെ വായ്പ പ്രവര്‍ത്തനങ്ങളുടെ ശക്തിയും ഉപഭോക്താക്കള്‍ തങ്ങളില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസവുമാണ് പ്രകടിപ്പിക്കുന്നത്. വികസനത്തിനൊപ്പം നിക്ഷേപ നിലവാരം നിലനിര്‍ത്തുന്നതില്‍ തങ്ങളുടെ ശ്രദ്ധ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ തന്ത്രപരമായതും അച്ചടക്കത്തോടു കൂടിയതുമായ പ്രവര്‍ത്തനങ്ങളുടെ ശക്തിയാണ് ത്രൈമാസ പ്രവര്‍ത്തന ഫലങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നതെന്ന് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ പി. ഇ. മത്തായി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച അനുഭവങ്ങള്‍ നല്‍കാനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും റിസ്ക് മാനേജുമെന്‍റ് നിലവാരങ്ങള്‍ തുടരുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ലിസ്റ്റ് ചെയ്ത എന്‍സിഡികള്‍ക്ക് ആവശ്യമായ രീതിയിലെ ആസ്തികള്‍ മുത്തൂറ്റ് എംക്രെഡ് നിലനിര്‍ത്തും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഘടനാപരമായ മാറ്റങ്ങളും മുത്തൂറ്റ് എംക്രെഡ് ഐഡന്‍റിയിലേക്കുള്ള മാറ്റവും മികച്ച രീതിയിലാണെന്ന് വ്യക്തമാക്കുന്നതാണ് ശക്തമായ ത്രൈമാസ പ്രകടനം.

പേരിലെ മാറ്റത്തിലുപരി നിരവധി കാര്യങ്ങളാണ് റീ ബ്രാന്‍ഡിങ് പ്രതിഫലിപ്പിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രൊഫഷണലാക്കുക, ഭരണ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുക, ഡിജിറ്റല്‍ സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കുക, റിസ്ക് മാനേജ്മെന്‍റ് സംവിധാനങ്ങള്‍ കൂടുതല്‍ വളര്‍ച്ചയിലേക്കു കൊണ്ടു പോയി ദീര്‍ഘകാല വളര്‍ച്ചയെ പിന്തുണക്കുക തുടങ്ങിയവയെ കൂടി ഇതു പ്രതിഫലിപ്പിക്കുന്നു.ശക്തമായ സ്ഥാപന അടിത്തറയുടെ പിന്തുണയോടെ പുതിയ കോര്‍പറേറ്റ് വ്യക്തിത്വവുമായി അച്ചടക്കത്തോടു കൂടിയ ആസ്തികള്‍ കൈകാര്യം ചെയ്യാനും നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാനും മികച്ച ഭരണ ക്രമങ്ങളുമായി മുന്നോട്ടു പോകാനും മുത്തൂറ്റ് എംക്രെഡ് പര്യാപ്തമാണ്. പാരമ്പര്യത്തില്‍ അധിഷ്ഠിതമായ പുരോഗതിയിലേക്കു കുതിക്കുന്ന സമീപനവുമായി സ്ഥാപനം ഉത്തരവാദിത്തമുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളും സ്ഥാപന മികവും ബന്ധപ്പെട്ട എല്ലാവര്‍ക്കും ദീര്‍ഘകാല മൂല്യം നല്‍കുന്നതും തുടരും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala