ലണ്ടൻ: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയും മുൻ സൈനിക മേധാവി വലേരി സാലുഷ്‌നിയും തമ്മിലുള്ള കടുത്ത രാഷ്ട്രീയ ഭിന്നതകൾ ആദ്യമായി പുറംലോകത്തെ അറിയിച്ച് സാലുഷ്‌നി തന്നെ രംഗത്തെത്തി (Valerii Zaluzhnyi – Zelenskyy Rift). ലണ്ടനിൽ അംബാസഡറായി സേവനമനുഷ്ഠിക്കുന്ന സാലുഷ്‌നി അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. 2022-ൽ തന്റെ ഓഫീസിൽ നടന്ന രഹസ്യ റെയ്ഡിനെക്കുറിച്ചും സെലെൻസ്‌കിയുമായുള്ള തർക്കങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു.
അധികാരത്തിൽ തുടരാൻ സെലെൻസ്‌കി തന്നെ ഭയപ്പെടുന്നുവെന്നും തന്നെ ഒതുക്കാൻ ശ്രമിക്കുന്നുവെന്നും സാലുഷ്‌നി സൂചിപ്പിച്ചു. 2022 സെപ്റ്റംബറിൽ സൈനിക കമാൻഡ് സെന്ററിന് താഴെയുള്ള ഒരു സ്ട്രിപ്പ് ക്ലബ്ബിലെ റെയ്ഡിന്റെ മറവിൽ തന്റെ ഓഫീസിൽ ഇന്റലിജൻസ് ഏജന്റുമാർ തിരച്ചിൽ നടത്തിയെന്നും, താൻ സൈന്യത്തെ വിളിച്ച് തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ശേഷമാണ് അവർ പിന്മാറിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. യുക്രെയ്നിൽ നിലവിൽ സെലെൻസ്‌കിയേക്കാൾ ജനപ്രീതിയുള്ള നേതാവായി സാലുഷ്‌നി മാറിയിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ സെലെൻസ്‌കിയുടെ പ്രധാന എതിരാളിയായി സാലുഷ്‌നി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ട്രംപിന്റെ മുൻ പ്രചാരണ മാനേജർ പോൾ മാനഫോർട്ട് തന്റെ പ്രചാരണത്തിനായി സഹായിക്കാൻ മുന്നോട്ട് വന്നുവെങ്കിലും താൻ അത് നിരസിച്ചതായും സാലുഷ്‌നി വെളിപ്പെടുത്തി.
Summary: Former Ukrainian army chief Valerii Zaluzhnyi has revealed a deep-seated rift with President Zelenskyy, detailing a 2022 intelligence raid on his office intended as intimidation.



