ടെഹ്‌റാൻ: ഇക്കഴിഞ്ഞ ശനിയാഴ്ച ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സൈനിക നീക്കം ആരംഭിച്ചതുമുതൽ പശ്ചിമേഷ്യയിലുടനീളം ഇരുന്നൂറോളം കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ് (UNICEF report children killed Iran war). ഇറാനിൽ മാത്രം 181 കുട്ടികൾ കൊല്ലപ്പെട്ടു. കൂടാതെ ലെബനനിൽ ഏഴും ഇസ്രായേലിൽ മൂന്നും കുവൈറ്റിൽ ഒരു കുട്ടിയും യുദ്ധത്തിൽ മരണപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
യുദ്ധത്തിന്റെ ആദ്യദിനം തെക്കൻ ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ ആക്രമണമാണ് ഏറ്റവും വലിയ ദുരന്തമായത്. ഈ ഒറ്റ സംഭവത്തിൽ മാത്രം 175 സ്കൂൾ കുട്ടികൾ കൊല്ലപ്പെട്ടതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് (IRGC) അറിയിച്ചു. കുട്ടികളല്ല യുദ്ധങ്ങൾ തുടങ്ങുന്നതെങ്കിലും അവർ നൽകേണ്ടി വരുന്ന വില താങ്ങാനാവുന്നതിലും വലുതാണെന്നും പശ്ചിമേഷ്യയിലെ സൈനിക നടപടികൾ കുട്ടികളുടെ ജീവിതത്തിൽ വിനാശകരമായ ആഘാതമാണ് സൃഷ്ടിക്കുന്നതെന്നും യുണിസെഫ് പ്രസ്താവനയിൽ പറഞ്ഞു.
Summary: Almost 200 children have been killed across the Middle East since the escalation of U.S. and Israeli military attacks against Iran on Saturday, according to UNICEF.

