Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeWorldശരീരം നീലനിറമായി ബ്രിട്ടീഷുകാരൻ ആശുപത്രിയിൽ; കാരണം അറിഞ്ഞപ്പോൾ ഡോക്ടർമാർക്ക് ചിരിയടക്കാനായില്ല |...

ശരീരം നീലനിറമായി ബ്രിട്ടീഷുകാരൻ ആശുപത്രിയിൽ; കാരണം അറിഞ്ഞപ്പോൾ ഡോക്ടർമാർക്ക് ചിരിയടക്കാനായില്ല | UK Man Blue Skin New Bedsheets

🎙️ Latest Podcast

ലണ്ടൻ: ഉറക്കമുണർന്നപ്പോൾ തന്റെ ശരീരം ആകെ നീലനിറമായത് കണ്ട് ഞെട്ടിപ്പോയ ഒരു 42-കാരന്റെ വാർത്തയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ബ്രിട്ടൻ സ്വദേശിയായ ടോമി ലിഞ്ച് ആണ് ഈ വിചിത്രമായ അനുഭവം നേരിട്ടത്. ‘അവതാർ’ സിനിമയിലെ കഥാപാത്രത്തെപ്പോലെ നീലനിറമായ ലിഞ്ചിനെ കണ്ട് പരിഭ്രാന്തനായ സുഹൃത്ത് ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. (UK Man Blue Skin New Bedsheets)

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ ലിഞ്ചിനെ കണ്ട ഡോക്ടർമാരും നഴ്‌സുമാരും ആദ്യം ഒന്ന് ഭയന്നു. ശ്വസനതടസ്സമോ മറ്റോ മൂലമുള്ള ആരോഗ്യപ്രശ്നമാണെന്ന് കരുതി അദ്ദേഹത്തിന് ഉടൻ തന്നെ ഓക്സിജൻ നൽകുകയും പരിശോധനകൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ പരിശോധനയ്ക്കിടെ ലിഞ്ചിന്റെ കൈ ഡോക്ടർ ആൽക്കഹോൾ സ്വബ് ഉപയോഗിച്ച് തുടച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. പഞ്ഞിയിൽ നീലനിറം പടരുന്നത് കണ്ട് എല്ലാവരും അമ്പരന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലിഞ്ച് ഉപയോഗിച്ച പുതിയ നേവി ബ്ലൂ ബെഡ്ഷീറ്റാണ് വില്ലനെന്ന് തിരിച്ചറിഞ്ഞത്. കഴുകാതെ ഉപയോഗിച്ച പുത്തൻ ബെഡ്ഷീറ്റിലെ ഡൈ ഉറക്കത്തിനിടെ ലിഞ്ചിന്റെ ശരീരത്തിലേക്ക് പകരുകയായിരുന്നു. കാരണം കണ്ടെത്തിയതോടെ ഗൗരവത്തിലായിരുന്ന ഡോക്ടർമാരും നഴ്‌സുമാരും പൊട്ടിച്ചിരിച്ചു. ഇത്തരം രസകരമായ സംഭവങ്ങൾ സാധാരണയായി അത്യാഹിത വിഭാഗത്തിൽ സംഭവിക്കാറില്ലെന്ന് ഡോക്ടർമാർ തമാശയായി പറഞ്ഞു.

താൻ പൂർണ്ണ ആരോഗ്യവാനാണെന്ന് തിരിച്ചറിഞ്ഞതോടെ ലിഞ്ച് ആശ്വസിച്ചെങ്കിലും ശരീരത്തിലെ നീലനിറം മാറാൻ ഏകദേശം ഒരാഴ്ച സമയമെടുത്തു. നിരവധി തവണ കുളിച്ചതിന് ശേഷമാണ് നിറം പൂർണ്ണമായും മാറിയത്. പുതിയ തുണികൾ ഉപയോഗിക്കുന്നതിന് മുൻപ് കഴുകേണ്ടതിന്റെ ആവശ്യകത താൻ ഇപ്പോൾ തിരിച്ചറിഞ്ഞുവെന്ന് ലിഞ്ച് തമാശയായി പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.