വാഷിംഗ്ടൺ ഡി.സി: യുഎസ് മുന്നോട്ടുവെച്ച സമാധാന നിബന്ധനകൾ ഇറാൻ അംഗീകരിക്കാത്ത പക്ഷം വരുംദിവസങ്ങളിൽ ആക്രമണം കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം (Donald Trump Military Threat Against Iran). ഇറാന്റെ സാമ്പത്തിക നട്ടെല്ലായ എണ്ണ ഉൽപ്പാദനത്തെയും വൈദ്യുതി വിതരണത്തെയും ലക്ഷ്യമിട്ടായിരിക്കും ഈ നീക്കങ്ങൾ. ഇറാന്റെ പ്രധാന വൈദ്യുത ഉൽപ്പാദന നിലയങ്ങൾ തകർക്കുമെന്നും അതിലൂടെ രാജ്യത്തെ പൂർണ്ണമായും ഇരുട്ടിലാഴ്ത്തുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ‘ഖാർഗ് ഐലൻഡ്’ (Kharg Island) ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായേക്കാം. ഇവിടുത്തെ കയറ്റുമതി സംവിധാനങ്ങൾ തകർക്കുന്നതോടെ ഇറാന്റെ സാമ്പത്തിക അടിത്തറ തകരുമെന്നാണ് യുഎസ് കണക്കുകൂട്ടുന്നത്. രാജ്യത്തെ പ്രധാന എണ്ണക്കിണറുകളും തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
യുഎസ് മുന്നോട്ടുവെച്ച 15 ഇന സമാധാന കരാർ ഇറാൻ തള്ളിക്കളഞ്ഞതും സൗദിയിലെ യുഎസ് സൈനിക താവളത്തിന് നേരെ നടന്ന ആക്രമണവുമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. സമാധാന ചർച്ചകൾക്ക് ഇനിയും തയ്യാറാകാത്ത പക്ഷം വൻതോതിലുള്ള വ്യോമാക്രമണങ്ങൾക്കും മിസൈൽ വർഷങ്ങൾക്കും പശ്ചിമേഷ്യ സാക്ഷ്യം വഹിച്ചേക്കും.
Short Story Summary:
US President Donald Trump has issued a severe military warning to Iran, threatening to destroy its power plants and oil wells if peace negotiations remain stalled. Highlighting Iran’s economic backbone, Trump specifically mentioned targeting the famous Kharg Island oil export terminal. He stated that the US intends to “plunge the nation into darkness” by taking out its electricity grid. This escalation follows Iran’s rejection of US peace terms and rising hostilities in the Persian Gulf.

