ടെഹ്‌റാൻ: ആഗോള എണ്ണവ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം ഇറാൻ നീക്കി (Strait of Hormuz Reopened April 2026). പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീറും സംഘവും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ ചർച്ചകളാണ് മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് താൽക്കാലിക ശമനമുണ്ടാക്കിയത്.അമേരിക്കയിൽ നിന്നുള്ള പ്രത്യേക സന്ദേശവുമായാണ് പാക് സൈനിക മേധാവി ഇറാനിലെത്തിയത്. ഈ സന്ദേശം ചർച്ചകളിൽ നിർണ്ണായകമായതായാണ് റിപ്പോർട്ടുകൾ.
ചർച്ചകൾക്ക് പിന്നാലെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സഞ്ചാരം ഇനി മുതൽ തടസ്സപ്പെടില്ലെന്ന് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
ലോകത്തെ എണ്ണ വ്യാപാരത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന പാത തുറന്നതോടെ ആഗോള എണ്ണവിപണിയിലെ അനിശ്ചിതത്വം ഒഴിവായി.ഉപരോധം മൂലം പ്രതിദിനം ഏകദേശം 400 മില്യൺ ഡോളറിന്റെ ഭീമമായ നഷ്ടമാണ് ഇറാന് നേരിട്ടിരുന്നത്. പാത തുറന്നത് ഇറാന്റെ തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ ആശ്വാസമാകും. ലെബനനിലെ വെടിനിർത്തലിന് പിന്നാലെ ഹോർമുസ് പാതയും സാധാരണ നിലയിലായത് പശ്ചിമേഷ്യയിൽ സമാധാനം തിരിച്ചുകൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Story Summary: Iran has reopened the Strait of Hormuz for commercial shipping following successful mediation by Pakistan’s Army Chief. This decision ends the naval blockade that caused Iran a daily loss of $400 million and eases global oil market tensions.

