ടെഹ്‌റാൻ: അമേരിക്കൻ വ്യോമസേനയുടെ കരുത്തനായ എഫ്-15 യുദ്ധവിമാനം തകർത്തതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു (Iran US War 2026, US F-15 Shot Down). ഹോർമൂസ് ദ്വീപിന് മുകളിലൂടെ പറക്കുകയായിരുന്ന വിമാനത്തെ മിസൈൽ ഉപയോഗിച്ചാണ് വീഴ്ത്തിയതെന്നാണ് ഇറാന്റെ അവകാശവാദം. വിമാനത്തെ റഡാറിലൂടെ നിരീക്ഷിക്കുന്നതിന്റെയും ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ഹോർമൂസ് കടലിടുക്കിന് സമീപം നിരീക്ഷണ പറക്കൽ നടത്തുകയായിരുന്ന യുഎസ് വിമാനത്തിന് നേരെ ഇറാൻ മിസൈൽ തൊടുത്തുവിടുകയായിരുന്നു. യുദ്ധവിമാനം നഷ്ടപ്പെട്ടതായി അമേരിക്കയോ ഇസ്രായേലോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
“48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ പ്രധാന ഊർജ്ജ പ്ലാന്റുകൾ തകർക്കും” എന്ന ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.
ഇതിനിടെ , പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റുമായി സംസാരിക്കുകയും കപ്പലുകൾക്ക് സുരക്ഷിത പാത വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു . ഇതിന് പിന്നാലെ മേഖലയിൽ സംഘർഷം ഇരട്ടിയായത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കടുത്ത ആശങ്കയുണ്ടാക്കുന്നു.
ഹോർമൂസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുന്നത് ആഗോള എണ്ണവില കുതിച്ചുയരാനും വൻ സാമ്പത്തിക പ്രതിസന്ധിക്കും കാരണമായേക്കാം. അമേരിക്ക ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മേഖലയിലെ സമാധാനം.
Story Summary:
Iran claimed to have shot down a U.S. F-15 fighter jet near Hormuz Island using a missile. Iranian state media released footage allegedly showing the tracking and targeting of the aircraft. This claim follows U.S. President Donald Trump’s ultimatum to destroy Iran’s energy plants if the Strait of Hormuz is not reopened within 48 hours. Neither the U.S. nor Israel has officially confirmed the loss of any aircraft.

