ഐപിഎൽ സ്ഥാപകനും മുൻ കമ്മീഷണറുമായ ലളിത് മോഡി, ഐപിഎല്ലിന്റെ നിലവിലെ മത്സരക്രമത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി (Lalit Modi IPL Format Criticism). ഐപിഎൽ അതിന്റെ യഥാർത്ഥ ഹോം-ആൻഡ്-എവേ രീതി പിന്തുടരാത്തതിനാൽ പ്രതിവർഷം ഏകദേശം 2,400 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുന്നുണ്ടെന്നാണ് 62-കാരനായ മോഡിയുടെ അവകാശവാദം. ഒരു പ്രമുഖ കായിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കണക്കുകൾ നിരത്തിയത്.
2022-ൽ ഗുജറാത്ത് ടൈറ്റൻസ്, ലഖ്നൗ സൂപ്പർ ജയന്റ്സ് എന്നീ ടീമുകൾ കൂടി വന്നതോടെ ഐപിഎല്ലിൽ 10 ടീമുകളായി. എന്നാൽ എല്ലാ ടീമുകളും പരസ്പരം രണ്ട് തവണ വീതം ഏറ്റുമുട്ടുന്ന രീതിക്ക് പകരം ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള 74 മത്സരങ്ങളാണ് ഇപ്പോൾ നടക്കുന്നത്. യഥാർത്ഥ രീതി പിന്തുടരുകയാണെങ്കിൽ പ്ലേ ഓഫ് ഉൾപ്പെടെ സീസണിൽ 94 മത്സരങ്ങൾ ഉണ്ടാകണം. ഒരു ഐപിഎൽ മത്സരത്തിന്റെ മീഡിയ അവകാശം ഏകദേശം 118 കോടി രൂപയാണ്. 20 മത്സരങ്ങൾ കുറയുന്നതിലൂടെ 2,400 കോടിയുടെ നഷ്ടം ബിസിസിഐയ്ക്കും ഫ്രാഞ്ചൈസികൾക്കും ഉണ്ടാകുന്നു. ഇതിൽ പകുതി തുക (1,200 കോടി) 10 ടീമുകൾക്കായി വീതിച്ചാൽ ഓരോ ടീമിനും 120 കോടി രൂപ വീതം അധിക വരുമാനം ലഭിക്കുമായിരുന്നു. ടീമുകൾ വൻതുക നൽകുന്നത് ഹോം മാച്ചുകൾ സംഘടിപ്പിക്കാനാണ്. കലണ്ടറിൽ സമയമില്ലെങ്കിൽ ലീഗ് 10 ടീമുകളായി വ്യാപിപ്പിക്കരുതായിരുന്നു. നിലവിലെ രീതി കരാർ പരമായും വാണിജ്യപരമായും ടീമുകൾക്ക് ദോഷമാണെന്ന് മോഡി വ്യക്തമാക്കി.
അതേസമയം, ഐപിഎൽ ടീമുകളുടെ മൂല്യം കുതിച്ചുയരുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളുടെ വിൽപനയിലൂടെ 31,000 കോടി രൂപ സമാഹരിച്ചത് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും ബിസിസിഐ പഴയ മത്സരക്രമത്തിലേക്ക് മടങ്ങണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
Summary: IPL founder Lalit Modi has criticized the current 74-match format of the league, claiming it causes a revenue loss of nearly ₹2,400 crore. He argued that with 10 teams, the league should follow a full home-and-away structure resulting in 94 matches. According to Modi, the reduction of 20 matches deprives the BCCI and franchises of significant media rights income, estimation that each team loses around ₹120 crore annually. He urged the BCCI to revert to the original format to maximize the league’s commercial value.

