എങ്ങോ ഉതിർന്ന നേർത്ത
വിലാപങ്ങളിന്നീ കാതുക-
ളിൽ ചോര പൊഴിക്കവെ,
ഉറവ തന്നിൽ നിന്നും കുത്തിയൊ-
ലിച്ചൊഴുകും പുഴ നിറംമാറി
അതിരുകൾ വരയവെ,
സഹ ഉദരത്തിൽ നിന്നും പെറ്റു-
വീണൊരാ ശരീരങ്ങൾ
മാംസ പിണ്ഡങ്ങളാവുന്നു,
വായ്ത്തലചെത്തിയ വേദപു-
സ്തകങ്ങളൊ അറുത്തെടുക്കുന്നു
വായ്ത്തുന്നി കൂട്ടിയ,
ചങ്ങല തന്നിലുരഞ്ഞു പതം വന്ന,
ദൈവങ്ങളെ…
—————————————-
ശ്രേയ എസ് കുമാർ
പാലക്കാട്



