ജറുസലേം: ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് (PM Modi Israel Visit 2026). പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ സാമ്പത്തിക-പ്രതിരോധ മേഖലകളിൽ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടു. ഇസ്രായേൽ പാർലമെന്റായ നെസെറ്റിന്റെ (Knesset) സ്പീക്കർ മെഡൽ പ്രധാനമന്ത്രി മോദിക്ക് ചടങ്ങിൽ സമ്മാനിച്ചു.
ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യുപിഐ (UPI) ഇസ്രായേലിലും ലഭ്യമാക്കാൻ ധാരണയായി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഫിൻടെക് സഹകരണം ശക്തമാക്കും. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകും. ഇത് വ്യാപാര രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.
സിവിലിയൻ ന്യൂക്ലിയർ എനർജി, ബഹിരാകാശം എന്നീ മേഖലകളിൽ അത്യാധുനിക സാങ്കേതികവിദ്യകൾ പങ്കുവെക്കാൻ തീരുമാനിച്ചു.
ആധുനിക കൃഷിരീതികൾക്കായി ‘വില്ലേജസ് ഓഫ് എക്സലൻസ്’ (Villages of Excellence) പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.
അതേസമയം , മേഖലയിലെ സംഘർഷങ്ങളിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയ പ്രധാനമന്ത്രി, യുദ്ധത്തേക്കാൾ സമാധാനത്തിനാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് ഓർമ്മിപ്പിച്ചു. ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. 140 കോടി ഇന്ത്യക്കാർക്കാണ് തനിക്ക് ലഭിച്ച സ്പീക്കർ മെഡൽ സമർപ്പിക്കുന്നതെന്ന് മോദി പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം ഹൃദയപരമാണെന്ന് ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.
Story Summary: Prime Minister Narendra Modi’s second visit to Israel marks a historic milestone in India-Israel relations. During talks with Benjamin Netanyahu, key agreements were reached on launching UPI in Israel, finalizing a Free Trade Agreement (FTA), and enhancing cooperation in space and nuclear energy. Modi was also honored with the Knesset Speaker’s Medal.

