ദിസ്പൂർ: അസമിലെ ഡിബ്രുഗഡിൽ നിർമ്മിച്ച വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എമർജൻസി ലാൻഡിംഗ് സൗകര്യം (ELF) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു (PM Modi Assam Visit ). മോറാൻ ബൈപാസിലെ ഈ റൺവേയിൽ വ്യോമസേനയുടെ സി-130 (C-130) വിമാനത്തിൽ വന്നിറങ്ങിയാണ് പ്രധാനമന്ത്രി ഈ നാഴികക്കല്ല് ആഘോഷിച്ചത്.
ശനിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ഡിബ്രുഗഡിലെത്തിയത്. മോറാൻ ബൈപാസിലെ 4.2 കിലോമീറ്റർ നീളമുള്ള എമർജൻസി ലാൻഡിംഗ് സൗകര്യം അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു. ഏകദേശം 100 കോടി രൂപ ചിലവഴിച്ചാണ് ഈ പദ്ധതി പൂർത്തിയാക്കിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഇത്തരത്തിലുള്ള ആദ്യ സൗകര്യമാണിത്. യുദ്ധകാലത്തോ പ്രകൃതിക്ഷോഭ സമയത്തോ വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും അടിയന്തരമായി ഇറങ്ങാൻ ഈ ദേശീയ പാത ഉപയോഗിക്കാം.
#WATCH | Assam witnesses a historic moment as Prime Minister Narendra Modi lands at the Emergency Landing Facility (ELF) on Moran Bypass in Dibrugarh. Here, he will witness the aerial display of fighters, transports and helicopters. The ELF is the first of its kind in Northeast… pic.twitter.com/DOp6lNqAXP
— ANI (@ANI) February 14, 2026
ഉദ്ഘാടനത്തോടൊപ്പം അസമിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 5,500 കോടി രൂപയുടെ പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനയുടെ (IAF) പോർവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾപ്പെട്ട 40 മിനിറ്റ് നീണ്ട വ്യോമാഭ്യാസ പ്രകടനങ്ങൾക്കും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.



