ന്യൂഡൽഹി: ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി ലോക്‌സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും (Tarique Rahman Swearing-in). പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും ഔദ്യോഗിക തിരക്കുകൾ മൂലം അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിയില്ല. ഇതേത്തുടർന്നാണ് സ്പീക്കറുടെ നേതൃത്വത്തിലുള്ള സംഘത്തെ അയക്കാൻ തീരുമാനിച്ചത്.
ഫെബ്രുവരി 17-ന് ബംഗ്ലാദേശ് പാർലമെന്റിന് മുന്നിലുള്ള സൗത്ത് പ്ലാസയിൽ വെച്ചാണ് ചടങ്ങ് നടക്കുന്നത്. ചീഫ് ഇലക്ഷൻ കമീഷണർ എ.എം.എം. നാസിർ ഉദ്ദീൻ സത്യപ്രതിജ്ഞയ്ക്ക് മേൽനോട്ടം വഹിക്കും.
അതിഥികൾ: പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ്, ചൈന, സൗദി അറേബ്യ തുടങ്ങി 13 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി മോദി താരിഖ് റഹ്മാനെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചിരുന്നു. ശയ്ഖ് ഹസീനയുടെ ഭരണമാറ്റത്തിന് ശേഷം ഇന്ത്യയുമായുള്ള ബന്ധം സുസ്ഥിരമായി തുടരുന്നതിന്റെ സൂചനയായാണ് ഓം ബിർളയുടെ സന്ദർശനത്തെ നയതന്ത്ര വിദഗ്ധർ കാണുന്നത്.
17 വർഷത്തെ പ്രവാസത്തിന് ശേഷം തിരിച്ചെത്തിയ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബി.എൻ.പി (BNP) 209 സീറ്റുകൾ നേടിയാണ് അധികാരം പിടിച്ചെടുത്തത്. അയൽരാജ്യവുമായുള്ള സഹകരണം ശക്തമാക്കാനും ദക്ഷിണേഷ്യൻ മേഖലയിലെ സമാധാനം ഉറപ്പാക്കാനും പുതിയ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.



