ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം ഉത്തർപ്രദേശിൽ മലയാളി പാസ്റ്റർ ജോസ് തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു (Malayali Pastor Arrested). സിിക്കന്തർപൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പോലീസ് ഉന്നയിച്ചിരിക്കുന്നത്.പണവും ജോലിയും വാഗ്ദാനം ചെയ്ത് ആളുകളെ പ്രലോഭിപ്പിച്ച് മതപരിവർത്തനത്തിന് പ്രേരിപ്പിച്ചു എന്നതാണ് പ്രധാന കേസ്.ഹൈന്ദവ ദൈവങ്ങളെ ആക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചതായും ഇദ്ദേഹത്തിനെതിരെ പരാതിയുണ്ട്.
ഉത്തർപ്രദേശിലെ കർശനമായ മതപരിവർത്തന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പാസ്റ്റർക്കെതിരെ കേസെടുത്തിരിക്കുന്നത്.പ്രാദേശികവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Story Summary:
Malayali Pastor Jose Thomas was arrested in Sikandarpur, Uttar Pradesh, on charges of forced religious conversion. Police filed a case alleging he lured people with money and jobs and insulted Hindu deities.

