ചന്ദ്രാപൂർ: ഒന്നര വർഷം മുൻപ് ഹൃദയാഘാതമെന്ന് കരുതി എഴുതിത്തള്ളിയ പൊലീസ് ഉദ്യോഗസ്ഥന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു (Maharashtra Policewoman Arrested Father Murder). മഹാരാഷ്ട്ര പൊലീസിലെ ഉദ്യോഗസ്ഥനായിരുന്ന ജയന്ത് ബല്ലാവറെ (45) കൊലപ്പെടുത്തിയ കേസിൽ മകൾ ആര്യ ബല്ലാവർ, ഭർത്താവ് ആഷിഷ് ഷെഡ്മേകെ ഉൾപ്പെടെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആര്യയും ആഷിഷും തമ്മിലുള്ള പ്രണയബന്ധത്തെ പിതാവായ ജയന്ത് ശക്തമായി എതിർത്തിരുന്നു. ഇതാണ് അച്ഛനെ വകവരുത്താൻ മകളെ പ്രേരിപ്പിച്ചത്.ബന്ധുവായ ചൈതന്യ ഗെഡാം വഴി 5000 രൂപ നൽകി വിഷം സംഘടിപ്പിച്ചു. ജോലിക്ക് പോകാനിറങ്ങിയ ജയന്തിന് ആര്യ തന്നെ വിഷം കലർത്തിയ മിൽക്ക് ഷെയ്ക്ക് നൽകുകയായിരുന്നു. ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ ജയന്ത് മരിച്ചപ്പോൾ, ഹൃദയാഘാതമാണെന്ന് കരുതി ബന്ധുക്കൾ പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം സംസ്കരിക്കുകയായിരുന്നു.
പിതാവിന്റെ മരണശേഷം ആര്യയും ആഷിഷും വിവാഹിതരായി. എന്നാൽ ഇവരുടെ ദാമ്പത്യജീവിതത്തിൽ ഉടൻതന്നെ പ്രശ്നങ്ങൾ ആരംഭിച്ചു. മോശം പെരുമാറ്റത്തെ തുടർന്ന് ആഷിഷിനെ പൊലീസ് ട്രെയിനിംഗിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ആര്യയുമായുള്ള കലഹം മുറുകിയതോടെ, പ്രതികാരബുദ്ധിയാൽ ആഷിഷ് തന്നെ പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം വെളിപ്പെടുത്തുകയായിരുന്നു.
ആഷിഷിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ ആര്യ, ആഷിഷ്, വിഷം എത്തിച്ചുനൽകിയ ചൈതന്യ എന്നിവരുൾപ്പെടെ നാലുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
Short Story Summary:
In a chilling case from Chandrapur, Maharashtra, a policewoman and her husband were arrested for murdering her father, Jayant Ballawar, in 2023. Initially dismissed as a natural heart attack, the truth emerged after the husband confessed to the police following marital disputes. Arya Ballawar had poisoned her father’s milkshakes with help from her partner and a relative because he opposed their relationship.

