മുംബൈ: ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഇന്ത്യൻ രൂപയുടെ തകർച്ച തുടരുന്നു (Indian Rupee Record Low Against USD). തിങ്കളാഴ്ച മാത്രം 0.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. മാർച്ച് മാസത്തിൽ മാത്രം രൂപയുടെ മൂല്യത്തിൽ 4 ശതമാനത്തിലധികം ഇടിവുണ്ടായിക്കഴിഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്.
യുഎസും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം കാരണം ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത് രൂപയുടെ മൂല്യത്തെ നേരിട്ട് ബാധിച്ചു. ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നത് രൂപയുടെ കരുത്ത് ചോർത്തുന്നു. തിങ്കളാഴ്ച നിഫ്റ്റി 50 സൂചികയിൽ 2 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.
ആഗോള വിപണിയിൽ യുഎസ് ഡോളർ ശക്തിപ്രാപിക്കുന്നതും ഇന്ത്യൻ രൂപ ഉൾപ്പെടെയുള്ള വളർന്നുവരുന്ന വിപണികളിലെ കറൻസികളെ തളർത്തുന്നു. രൂപയുടെ തകർച്ച തടയാൻ റിസർവ് ബാങ്ക് (RBI) അടിയന്തര ഇടപെടലുകൾ നടത്തി. ബാങ്കുകളുടെ വിദേശനാണ്യ വിനിമയ പരിധി (Net Overnight Open Position Limit) 100 മില്യൺ ഡോളറായി ആർബിഐ നിജപ്പെടുത്തി. ഈ നിർദ്ദേശം ഏപ്രിൽ 10-നകം പാലിക്കണമെന്ന് ബാങ്കുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വിപണിയിൽ ഡോളർ വിറ്റഴിച്ചും രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ ആർബിഐ ശ്രമിക്കുന്നുണ്ടെങ്കിലും വലിയ ഫലം കാണുന്നില്ല.
ക്രൂഡ് ഓയിൽ വില നിയന്ത്രണവിധേയമാകാത്ത പക്ഷം രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Short Story Summary:
The Indian Rupee hit an all-time low of 95.20 against the US Dollar on Monday, driven by the escalating conflict in West Asia and surging crude oil prices. This marks a 4% decline in March alone, the worst monthly performance in seven years. Despite RBI interventions, including capping banks’ foreign exchange limits to $100 million by April 10, the currency remains under pressure as foreign investors withdraw from Indian equities.

