ചിറ്റൂർ : ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയർ കൊല്ലപ്പെട്ടു (Chittoor Accident). അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിറ്റൂർ ജില്ലയിലെ ദേശീയ പാതയിലാണ് സംഭവം നടന്നത്. അതിവേഗത്തിലെത്തിയ കണ്ടെയ്നർ ലോറി ഒരു വളവിൽ വെച്ച് നിയന്ത്രണം വിട്ട് തൊട്ടടുത്ത് സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.
കാർ ഓടിച്ചിരുന്ന 32 വയസ്സുകാരനായ ഐടി പ്രൊഫഷണലാണ് മരിച്ചത്. കണ്ടെയ്നറിന്റെ ഭാരത്തിനടിയിൽപ്പെട്ട് കാർ പൂർണ്ണമായും തകർന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാർ വെട്ടിപ്പൊളിച്ച് ഇദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുത്തത്. പിന്നാലെ വന്ന മറ്റൊരു വാഹനത്തിലെ ഡാഷ് ബോർഡ് ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. കണ്ടെയ്നർ മറിയുന്നതും കാർ ചതഞ്ഞരയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
Again a square framed vertically squeezed CCTV footage
Looks like the car driver wanted to go at the right turn and stopped. If he continued he would have survived. pic.twitter.com/5dlPqB6gk4
— Hitendra Khatri 🇮🇳 (@hitendrakhatri) February 13, 2026
അപകടത്തിന് ശേഷം ലോറി ഡ്രൈവർ ഒളിവിൽ പോയി. അശ്രദ്ധമായി വാഹനമോടിച്ചതിനും മരണത്തിന് കാരണമായതിനും പോലീസ് കേസെടുത്തിട്ടുണ്ട്. അമിത വേഗതയാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.



