ന്യൂഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണ ബില്ലിനൊപ്പം ‘എൽപിജി ചാർജ്’, ‘ഗ്യാസ് സർചാർജ്’ എന്നീ പേരുകളിൽ അധിക തുക ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ കർശന നിർദ്ദേശം (Hotel Food Bill Extra Charges). ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിക്കുമ്പോൾ തന്നെ ഇത്തരം പ്രവർത്തനച്ചെലവുകൾ അതിൽ ഉൾപ്പെടുത്തണമെന്നും ഉപഭോക്താക്കളിൽ നിന്ന് പ്രത്യേകം തുക ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും അതോറിറ്റി വ്യക്തമാക്കി.
മെനുവിൽ രേഖപ്പെടുത്തിയിരിക്കുന്ന വില തന്നെയായിരിക്കണം ഭക്ഷണത്തിന്റെ അന്തിമ വില. ഇതിന് പുറമെ സർക്കാർ നിശ്ചയിച്ചിട്ടുള്ള നികുതികൾ (ജിഎസ്ടി) മാത്രമേ ബില്ലിൽ ചേർക്കാൻ പാടുള്ളൂ. ഇന്ധനം, എൽപിജി, വൈദ്യുതി എന്നിവയുടെ വിലവർദ്ധനവ് ബിസിനസ് നടത്തുന്നതിന്റെ ഭാഗമാണ്. ഇത് ഭക്ഷണത്തിന്റെ ബേസിക് വിലയിൽ തന്നെ ക്രമീകരിക്കണം. മെനുവിൽ കാണിക്കുന്ന വിലയും ബില്ലിലെ വിലയും തമ്മിൽ വ്യത്യാസമുണ്ടാകരുത്- നിർദ്ദേശങ്ങളിൽ പറയുന്നു.
ബില്ലുകളിൽ അനാവശ്യ സർചാർജുകൾ ചേർക്കുന്നതിനെതിരെ രാജ്യവ്യാപകമായി നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ ഇടപെടൽ. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം കർശനമായ പിഴയും നിയമനടപടികളും സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കൾ ഇത്തരം ചാർജുകൾ ശ്രദ്ധയിൽപ്പെട്ടാൽ അതോറിറ്റിയെ വിവരം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
Short Story Summary:
The Central Consumer Protection Authority (CCPA) has directed hotels and restaurants to stop levying extra charges like ‘LPG charge’ or ‘Gas surcharge’ on food bills. Authorities clarified that operational costs, including fuel and electricity, must be included in the food price listed on the menu. Customers should only be charged the menu price plus applicable GST. Strict legal action will be taken against establishments violating these guidelines.

