മുംബൈ: ഇന്ത്യൻ റെയിൽവേയിലെ സ്ലീപ്പർ ക്ലാസ് യാത്രയെക്കുറിച്ചുള്ള കനേഡിയൻ വിനോദസഞ്ചാരിയുടെ കുറിപ്പും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Canadian Tourist Sleeper Class Experience). കൂടുതൽ വിശ്രമം ലഭിക്കുമെന്ന് കരുതി അബദ്ധത്തിൽ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്ത കനേഡിയൻ സ്വദേശിനി കിം ഗ്രീൻവുഡിനും പങ്കാളിക്കുമാണ് ഏഴ് മണിക്കൂർ നീണ്ട യാത്ര ഒരു പുതിയ അനുഭവം സമ്മാനിച്ചത്.
ജൽഗാവ് ജംഗ്ഷനിൽ നിന്ന് ചന്ദ്രപുരയിലേക്കുള്ള യാത്രയ്ക്കിടെയാണ് കിമ്മിന്റെ കയ്യിൽ നിന്ന് ബുക്കിംഗിൽ പിഴവ് സംഭവിച്ചത്. സ്ലീപ്പർ ക്ലാസ് എന്നാൽ ശാന്തമായ ഉറക്കം ലഭിക്കുന്ന ഇടമാണെന്ന് കരുതിയ കിമ്മിനെ കാത്തിരുന്നത് കൗതുകം നിറഞ്ഞ കുട്ടികളും വലിയൊരു ജനക്കൂട്ടവുമായിരുന്നു. അവരുടെ ബർത്തുകളിൽ പ്രാദേശിക യാത്രക്കാരും കുട്ടികളും കയറിയിരിക്കുകയും കൗതുകത്തോടെ സംസാരിക്കുകയും ചെയ്തു. എന്നാൽ ഈ ബഹളങ്ങളെല്ലാം ആസ്വദിച്ച കിമ്മും സുഹൃത്തും യാത്രക്കാരുമായി പെട്ടെന്ന് ഇണങ്ങി.
കുട്ടികളോടൊപ്പം കളിച്ചും യാത്രക്കാർ നൽകിയ പ്രാദേശിക ഭക്ഷണങ്ങൾ രുചിച്ചുമാണ് അവർ യാത്ര പൂർത്തിയാക്കിയത്. “ഉറക്കമില്ലാത്ത ഏഴ് മണിക്കൂറായിരുന്നു അത്, എങ്കിലും ഒരു മാറ്റവും ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു വലിയ കുടുംബത്തെപ്പോലെ സഹകരിച്ചു കഴിയുന്ന ഇന്ത്യക്കാരുടെ ഐക്യം എന്നെ അമ്പരപ്പിച്ചു” എന്ന് കിം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. ഇന്ത്യൻ റെയിൽവേയിലെ സ്ലീപ്പർ ക്ലാസ് യാത്ര നൽകുന്ന ഹൃദ്യമായ അനുഭവങ്ങളെക്കുറിച്ച് നിരവധി പേർ പോസ്റ്റിന് താഴെ കമന്റുകൾ രേഖപ്പെടുത്തി.
View this post on Instagram
Summary: Kim Greenwood, a Canadian tourist, shared her memorable 7-hour sleepless journey in an Indian train’s sleeper class. Despite the crowd and lack of rest, she cherished the community spirit and bonding with local passengers.



