അഹമ്മദാബാദ്: പത്തുമാസം മുമ്പ് അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്സ് റെക്കോർഡർ, ബ്ലാക്ക് ബോക്സ് എന്നിവയിലെ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.(Ahmedabad plane crash, Families of victims write to PM Modi demanding release of black box data)
കഴിഞ്ഞ വർഷം ജൂൺ 12-നാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്നു വീണത്. പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനത്താവളത്തിന് സമീപത്തെ ജനവാസ കേന്ദ്രത്തിൽ വിമാനം ഇടിച്ചിറങ്ങുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 12 ജീവനക്കാരും 230 യാത്രക്കാരും ഉൾപ്പെടെ 241 പേർ ദുരന്തത്തിൽ കൊല്ലപ്പെട്ടു. ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
വിമാനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണുണ്ടായിരുന്നത്: ഇന്ത്യക്കാർ: 169, ബ്രിട്ടീഷ് പൗരന്മാർ: 52, പോർച്ചുഗീസ് പൗരന്മാർ: 7, ഒരു കനേഡിയൻ പൗരൻ എന്നിങ്ങനെയാണിത്. അപകടം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണ പുരോഗതിയെക്കുറിച്ചോ സാങ്കേതിക കാരണങ്ങളെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ അധികൃതർ നൽകുന്നില്ലെന്ന് കുടുംബങ്ങൾ ആരോപിക്കുന്നു.

