പാലക്കാട്: മകനെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുണ്ടായ ആംബുലൻസ് അപകടത്തിൽ മാതാവ് മരിച്ചു (Palakkad Ambulance Accident Jorama Death). നല്ലേപ്പിള്ളി നരിച്ചിറ സ്വദേശിനി ജോറാമ്മ (53) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ചിറ്റൂർ-പാലക്കാട് പാതയിലെ കാടാങ്കോട് ജങ്ഷന് സമീപമായിരുന്നു അപകടം.
വിഷം ഉള്ളിൽച്ചെന്ന നിലയിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മകൻ മഫ്ലുവിനെ (25) വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കാടാങ്കോട് ജങ്ഷനിലെ വളവിൽ വെച്ച് എതിരെ വന്ന ബൈക്ക് മറ്റൊരു ഓട്ടോറിക്ഷയിലിടിച്ച് മറിഞ്ഞു. ബൈക്കിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ ആംബുലൻസ് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
റോഡരികിലെ ഒരു ഇലക്ട്രിക് വർക്ക്ഷോപ്പിന്റെ ചുമരിലിടിച്ചാണ് ആംബുലൻസ് നിന്നത്. കടയിലുണ്ടായിരുന്ന ജീവനക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാലക്കാട് ടൗൺ സൗത്ത് പോലീസും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ പരിക്കേറ്റവരെ മറ്റൊരു ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജോറാമ്മയുടെ ജീവൻ രക്ഷിക്കാനായില്ല.
വാഹനത്തിലുണ്ടായിരുന്ന മകൻ മഫ്ലു, ബന്ധുക്കളായ റഹീം, റഹ്മത്ത്, ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് എന്നിവർക്കും ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. മഫ്ലുവിന്റെ നില ഗുരുതരമായി തുടരുന്നതായാണ് റിപ്പോർട്ടുകൾ.
Short Story Summary:
In a tragic accident near Chittur, Palakkad, a 53-year-old woman named Jorama died after the ambulance carrying her son flipped over. Her son, Maflu, was being rushed to the district hospital after consuming poison. The ambulance swerved to avoid a fallen bike at Kadankode junction and crashed into a shop wall. While other passengers sustained injuries, Jorama was declared dead on arrival at the hospital.

