തിരുവനന്തപുരം: ജില്ലയിലെ നെടുമങ്ങാട് മയിലിനെ കല്ലെറിഞ്ഞു കൊന്ന സംഭവത്തിൽ അതിഥി തൊഴിലാളി പിടിയിലായി (Peacock killed Trivandrum). നേപ്പാൾ സ്വദേശിയും ഹോട്ടൽ തൊഴിലാളിയുമായ സുനിൽ കർക്കിയെയാണ് പാലോട് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയത്. നെടുമങ്ങാട് കിഴക്കേല പൊയ്പ്പാറ ചാമുണ്ഡി ക്ഷേത്രത്തിന് സമീപം ഇരുന്ന മയിലിനെയാണ് സുനിൽ കർക്കി കല്ലെറിഞ്ഞു വീഴ്ത്തിയത്. മയിലിനെ കൊല്ലുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ബഹളം വെച്ചതോടെ ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ദേശീയ പക്ഷിയായ മയിലിനെ കൊന്നതിന് 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് (Wildlife Protection Act) ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന പക്ഷിയായതിനാൽ പ്രതിക്ക് കർശനമായ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.
Story Summary
A Nepalese native, Sunil Karki, was arrested by Forest Department officials for killing a peacock at Nedumangad, Thiruvananthapuram. The incident occurred near the Chamundi Temple in Poyppara, where the accused pelted stones at the bird. After being spotted by locals, he initially fled but was later apprehended by the Palode Forest Range officers. He has been charged under the Wildlife Protection Act of 1972.

