കൊല്ലം: പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മറുപടിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്തെത്തി (K B Ganesh Kumar NSS Pathanapuram). താലൂക്ക് യൂണിയന്റെ 300 കോടിയോളം വരുന്ന ആസ്തി തട്ടിയെടുക്കാനുള്ള ചിലരുടെ നീക്കമാണ് ഇപ്പോൾ നടക്കുന്ന ആരോപണങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജി. സുകുമാരൻ നായർ ജീവിച്ചിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തെ എതിർക്കില്ലെന്ന് തന്റെ പിതാവായ ആർ. ബാലകൃഷ്ണ പിള്ളയ്ക്ക് നൽകിയ വാക്കാണെന്നും അത് മരണം വരെ പാലിക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.വളഞ്ഞ വഴിയിലല്ല താൻ താലൂക്ക് യൂണിയൻ ഭാരവാഹിയായത്. ജനാധിപത്യപരമായി വോട്ട് വഴിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. താൻ ഏകാധിപതിയാണെന്ന ആരോപണം പത്തനാപുരത്തെ ജനങ്ങൾ വിശ്വസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ത്തനാപുരത്ത് എൻ.എസ്.എസിനെ നയിക്കാൻ മറ്റാരെങ്കിലും മതിയെങ്കിൽ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിയാൻ തയ്യാറാണെന്ന് കത്ത് നൽകിയിട്ടുണ്ട്. പത്തനാപുരത്ത് എൻ.എസ്.എസ് കെട്ടിപ്പടുത്തത് തന്റെ അച്ഛനാണെന്നും ആ പാരമ്പര്യം തനിക്കറിയാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
താനൊരു മതേതര വിശ്വാസിയാണ്. എല്ലാ സമുദായങ്ങളും തനിക്ക് ഒരുപോലെയാണെന്നും തന്നെ വിമർശിക്കാനും തിരുത്താനും എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.പത്തനാപുരം താലൂക്ക് യൂണിയനെ ചൊല്ലി എൻ.എസ്.എസ് നേതൃത്വവും ഗണേഷ് കുമാറും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നു എന്ന വാർത്തകൾക്കിടയിലാണ് ഈ വൈകാരികമായ പ്രതികരണം.
Story Summary: Minister K.B. Ganesh Kumar addressed the ongoing rift in the Pathanapuram NSS Taluk Union, stating he would never oppose General Secretary G. Sukumaran Nair as he views him as a father figure. He alleged that political motives are behind the current disputes to seize the union’s ₹300 crore assets. Ganesh Kumar also expressed readiness to resign from his position in the union if required.

