തിരുവനന്തപുരം: കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ പഠിച്ച ജെ.ബി. കോശി കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചു (J.B. Koshy Commission Kerala). റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിനൊപ്പം 32 പുതിയ ശുപാർശകളിലും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.
ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുമ്പുണ്ടായിരുന്ന ‘1947-ന് മുമ്പ് സമുദായത്തിൽ ചേർന്നവർ’ എന്ന നിബന്ധന സർക്കാർ നീക്കം ചെയ്തു. ഈ അശാസ്ത്രീയമായ വർഷപരിധി ഇനി മാനദണ്ഡമാക്കില്ല. ജാതി/സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ബന്ധപ്പെട്ട ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റ് റവന്യൂ അധികാരികൾക്ക് അന്വേഷണ രേഖയായി പരിഗണിക്കാം. വില്ലേജ് ഓഫീസറുടെ പ്രാദേശിക അന്വേഷണത്തിന് ഈ രേഖ സഹായകരമാകും.
ബിഷപ്പിന്റെ സർട്ടിഫിക്കറ്റും വില്ലേജ് ഓഫീസറുടെ അന്വേഷണവും പരിഗണിച്ച് സമുദായ സർട്ടിഫിക്കറ്റുകൾ വേഗത്തിൽ അനുവദിക്കും.
റിപ്പോർട്ടിലെ കൂടുതൽ ശുപാർശകൾ നടപ്പിലാക്കുന്നതിലൂടെ സംസ്ഥാനത്തെ ക്രിസ്ത്യൻ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
Story Summary: The Kerala Cabinet has approved the J.B. Koshy Commission report on Christian minorities and decided to publish it officially. A major decision was made to scrap the 1947 cutoff for Issuing Latin Catholic community certificates. Bishop-issued certificates will now be considered as supporting documents for revenue inquiries.

