കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് എത്തിക്കാനുള്ള ശ്രമത്തിനിടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് പത്ത് കിലോ കഞ്ചാവുമായി (Ganja Seizure Kochi) യുവതിയടക്കം മൂന്ന് ബംഗാൾ സ്വദേശികളെ ഡാൻസാഫ് (DANSAF) സംഘം പിടികൂടി. ബംഗാൾ സ്വദേശികളായ ഡോള, പാർത്ഥഘോഷ്, ബിഗാഷ് എന്നിവരാണ് അറസ്റ്റിലായത്.
ഒഡീഷയിൽ നിന്നാണ് പ്രതികൾ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് കണ്ടെത്തി. പിടിയിലായ ബിഗാഷ് കൊച്ചി കലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഈ അക്കൗണ്ട് വഴി നടന്നിട്ടുള്ളത്. ഇവർ സ്ഥിരം ലഹരി കടത്തുകാരാണെന്നും ഇതിന് പിന്നിൽ വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ് സംശയിക്കുന്നു.
പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൊച്ചിയിലെ ലഹരി വിതരണ ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവരിൽ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്നത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Story Summary:
Three West Bengal natives, including a woman, were arrested at Ernakulam South Railway Station with 10 kg of ganja smuggled from Odisha. The accused—Dola, Parthaghosh, and Bigash—were intercepted by the DANSAF team. Bigash, a security guard in Kaloor, had transactions worth lakhs in his account over the past four days, indicating a major drug trafficking network.

