തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം ആരംഭിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് പ്രതികൾക്ക് ജാമ്യം ലഭിച്ചു തുടങ്ങിയ സാഹചര്യത്തിൽ, നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഫെബ്രുവരി 15-നകം ആദ്യഘട്ട കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് നീക്കം.(Sabarimala gold theft case, SIT to submit chargesheet in court by February 15)
രണ്ട് കേസുകളിലും ജാമ്യം ലഭിച്ച മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ജയിൽ മോചിതനായി. ഉണ്ണികൃഷ്ണൻ പോറ്റിക്കും ഒരു കേസിൽ ജാമ്യം ലഭിച്ചു.
മറ്റു പ്രതികളും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനിരിക്കെയാണ് എസ് ഐ ടിയുടെ ഈ നീക്കം. വി.എസ്.എസ്.സിയിലെ (VSSC) ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ശാസ്ത്രീയ പരിശോധനാ ഫലങ്ങളിൽ വ്യക്തത വരുത്തും.



