കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം പരസ്യമായി ഉന്നയിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കിയ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ സാധ്യത. കുഞ്ഞികൃഷ്ണനെതിരെയുള്ള അന്തിമ തീരുമാനം പാർട്ടി നേതൃത്വം ഉടൻ പ്രഖ്യാപിച്ചേക്കും.(Martyr Fund fraud controversy, Disciplinary action against V Kunhikrishnan likely)
ഫണ്ട് തട്ടിപ്പ് നടന്നിട്ടില്ലെന്നും കണക്ക് അവതരിപ്പിക്കുന്നതിൽ മാത്രമാണ് വീഴ്ചയുണ്ടായതെന്നുമാണ് സി.പി.എം ഔദ്യോഗിക നിലപാട്. വീഴ്ച വരുത്തിയവർക്കെതിരെ ഇതിനകം നടപടിയെടുത്ത സാഹചര്യത്തിൽ, വിഷയം വീണ്ടും ചർച്ചയാക്കുന്നത് പാർട്ടിയെ തകർക്കാനുള്ള നീക്കമായാണ് നേതൃത്വം കാണുന്നത്.
അതിനിടെ, വി. കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഒറ്റുകാരനെ തിരിച്ചറിയും എന്ന രീതിയിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.



