കണ്ണൂർ: കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ (M.V Govindan CPI(M) Kerala Election 2026). വികസനത്തുടർച്ച ആഗ്രഹിക്കുന്ന ജനങ്ങൾ സർക്കാരിനെ വീണ്ടും അധികാരത്തിലേറ്റാനുള്ള വലിയ ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ പദ്ധതികൾ നടപ്പാക്കുമ്പോൾ അതിനൊപ്പം നിൽക്കാൻ യുഡിഎഫ് എംപിമാർ തയ്യാറായില്ലെന്ന് ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. വയനാടിന്റെ പേരിൽ കോൺഗ്രസ് വലിയ തട്ടിപ്പാണ് നടത്തിയത്.യുഡിഎഫ് ആപ്പ് വഴി സ്വരൂപിച്ച പണത്തിന്റെ കണക്കിൽ കോൺഗ്രസിന് പോലും വിശ്വാസമില്ലാത്ത സാഹചര്യമാണുള്ളത്. പണം പിരിച്ചിട്ടും വീട് വെക്കാൻ ഫണ്ടില്ലെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്.
രാഹുൽ ഗാന്ധി 100 വീടുകൾ നൽകുമെന്ന് ഒരു ഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പണം പിരിച്ച് വയനാട് ജനതയെ പറ്റിക്കുകയാണ് കോൺഗ്രസ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ജനങ്ങൾ പിന്തുണ നൽകുമെന്നും ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്തുടനീളം നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടെടുപ്പ് ദിവസമായ ഇന്ന് യുഡിഎഫിനും ബിജെപിക്കുമെതിരെ ശക്തമായ വിമർശനമാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി ഉന്നയിച്ചത്.
Story Summary
CPI(M) State Secretary M.V. Govindan expressed confidence in the LDF securing a third consecutive term in the 2026 Kerala Assembly elections. After casting his vote, he told the media that the people desire a continuation of development. Govindan also criticized the UDF, alleging a “scam” regarding Wayanad landslide relief funds. He accused the Congress of misleading the public and claimed that even after collecting funds through an app, the KPCC president is citing a lack of money for house construction.

